കൊച്ചിയിൽ കൊതുകിനെ കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ; ഫണ്ട് വിനിയോ​ഗിക്കുന്നില്ലെന്ന് പരാതി

മഴക്കാലമെത്തുന്നതിന് മുൻപ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Update: 2023-01-22 01:55 GMT

കൊച്ചി: കൊതുകിനെ കൊണ്ട് പൊറുതിമുട്ടി കൊച്ചിയിലെ ജനങ്ങൾ. കൊതുകു നശീകരണത്തിന് കഴിഞ്ഞ ബജറ്റിൽ വൻ തുക വിലയിരുത്തിയെങ്കിലും കോർപ്പറേഷൻ ഫണ്ട് കാര്യമായി വിനിയോഗിക്കുന്നില്ലെന്നാണ് പരാതി.

മഴക്കാലമെത്തുന്നതിന് മുൻപ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 2022-2023 സാമ്പത്തിക വർഷം 12 കോടിയാണ് കൊതുകു നശീകരണത്തിനായി കോർപ്പറേഷൻ വകയിരുത്തിയത്. എന്നാൽ ഇതിന്റെ പകുതി പോലും വിനിയോഗിച്ചില്ല എന്നതാണ് യാഥാർഥ്യം.

കൊച്ചി കാണാൻ പുറത്തിറങ്ങുന്നവർക്കും നഗരത്തിൽ വീടുളളവർക്കും കൊതുകിന്റെ ശല്യം ശക്തമാണ്. 12 കോടി രൂപ മുഴുവൻ ചെലവഴിച്ചാലും നശിപ്പിക്കാൻ പറ്റാത്തത്ര കൊതുകുകൾ കൊച്ചിയെ കീഴടക്കി കഴിഞ്ഞു.

കോർപ്പറേഷന് കീഴിൽ വരുന്ന 74 ഡിവിഷനുകളിലും 10000 രൂപ വച്ച് കൊതുകു നശീകരണത്തിനായി കൈമാറുമെന്നാണ് മേയർ പറയുന്നത്. മരുന്ന് അടിക്കാനായി 222 ആരോഗ്യപ്രവർത്തകരെയും ഡിവിഷനുകളിൽ വിന്യാസിച്ചിട്ടുണ്ട്.

ശാസ്ത്രീയമായ രീതിയിൽ കൊതുകു നശീകരണത്തിന് പുതിയ മാർഗങ്ങൾ അവലംബിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതല്ലെങ്കിൽ മഴക്കാലമെത്തുന്നതിന് മുൻപേ കൊച്ചിയെ പകർച്ചവ്യാധികൾ കീഴടക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News