കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി ജല മെട്രോ യാഥാർഥ്യമാകുന്നു; ഈ മാസം 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് അനുബന്ധമായി രാജ്യത്തെ ആദ്യ ജലമെട്രോയായി രൂപകൽപന ചെയ്‌തതാണ്‌ കൊച്ചി ജലമെട്രോ പദ്ധതി

Update: 2023-04-22 02:04 GMT

കൊച്ചി ജല മെട്രോ

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി ജല മെട്രോ യാഥാർഥ്യമാകുന്നു. 25ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം തലസ്ഥാനത്തേക്ക് മാറ്റിയതിൽ പ്രതിഷേധവുമായി എറണാകുളം എം.പി ഹൈബി ഈഡൻ രംഗത്തുവന്നു. ആദ്യഘട്ട സര്‍വീസിനായി ബോട്ടുകളൊരുങ്ങിയിട്ടും ഉദ്ഘാടനം വൈകിപ്പിച്ച പ്രതിഷേധത്തിന് പുറമേയാണ് എം.പി യുടെ പരാതി.

കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് അനുബന്ധമായി രാജ്യത്തെ ആദ്യ ജലമെട്രോയായി രൂപകൽപന ചെയ്‌തതാണ്‌ കൊച്ചി ജലമെട്രോ പദ്ധതി. നഗരത്തെയും സമീപ ദ്വീപുകളെയും ബന്ധിപ്പിച്ച് ജലഗതാഗതമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ക്രിസ്മസിലേക്ക് നീട്ടിവച്ചു. എന്നാൽ പദ്ധതി യാഥാർഥ്യമാക്കാനായില്ല. ഇപ്പോൾ പ്രധാനമന്ത്രിയുടെ കേരള സന്ദർശനഭാഗമായി തിരക്കിട്ടാണ് ഉത്ഘാടനം തീരുമാനിച്ചത്. ജനപ്രതിനികളെ പോലും അറിയിക്കാതെ ഉത്ഘാടനം തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ഹൈബി ഈഡന്‍റെ ആരോപണം.

Advertising
Advertising

23 ബോട്ടുകളും 38 ജെട്ടികളുമാണ് ജലമെട്രോ പദ്ധതിയിലുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ 14 ജെട്ടികള്‍ പണിതീര്‍ത്ത് സര്‍വീസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ നിലവില്‍ 8 ബോട്ടുകളും 5 ജെട്ടികളുമാണ് തയ്യാറായിരിക്കുന്നത്. മറ്റുളളവയുടെ പണികള്‍ തുടരുകയാണ്. ആദ്യഘട്ട സര്‍വീസിന് ഇത് മതിയാകുമെന്നിരിക്കെ ഉദ്ഘാടനം വൈകിപ്പിച്ചത് പദ്ധതിയുടെ പ്രാധാന്യം കുറച്ചെന്നാണ് വിമർശനം.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News