ശബരീനാഥന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; മുണ്ടുടുത്ത മോദിയാണ് പിണറായിയെന്ന് വി.ഡി സതീശൻ

''സിപിഎം മുഴുവൻ ഇൻഡിഗോ ബഹിഷ്‌കരിക്കുമോ?''

Update: 2022-07-19 14:47 GMT
Advertising

തിരുവനന്തപുരം: കെ.എസ് ശബരീനാഥന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിമാനത്തിൽ നടന്നത് പ്രതിഷേധമാണെന്ന് കോടതി തന്നെ പറഞ്ഞു. സ്വർണക്കടത്തിൽ ഇനിയും ഇനിയും സമരം തുടരും. ആരോപണങ്ങൾ ഗൗരവമായി അന്വേഷിക്കണം. വിഷയത്തിൽ നിന്ന് വഴി തിരിക്കാൻ പല ശ്രമങ്ങളും നടത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി ഭരണകൂടവും പിണറായി ഭരണകൂടവും തമ്മിൽ എന്താണ് വ്യത്യാസം? മുണ്ടുടുത്ത മോദിയാണ് പിണറായി. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനയുടെ കേന്ദ്രമാണ്. തൊടുന്നതെല്ലാം പൊള്ളുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അമിതാധികാര ശക്തി വന്നു. അമിതാധികാര ശക്തി ആരെന്ന് നിങ്ങൾക്ക് അറിയാമല്ലോ എന്നും അദ്ദേഹം ചോദിച്ചു.

ഇൻഡിഗോ ബസിന് പഴ ചുമത്തിയ സംഭവത്തിൽ സിപിഎം മുഴുവൻ ഇൻഡിഗോ ബഹിഷ്‌കരിക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. ശബരിനാഥന് ജാമ്യം ലഭിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News