മുട്ടുമടക്കി സർക്കാർ; പെൻഷൻ പ്രായം 60 വയസാക്കുന്ന തീരുമാനം പിൻവലിക്കും

ഡിവൈഎഫ്‌ഐ, എഐവൈഎഫ്, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകൾ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

Update: 2022-11-02 07:41 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: യുവജന സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് പെൻഷൻ പ്രായം 60 വയസാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്‌ഐ, എഐവൈഎഫ്, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകൾ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതോടെ, പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ധനവകുപ്പ് ഉത്തരവ് മരവിപ്പിക്കും.134 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളൽ 114 എണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇവയിൽ ചിലതിൽ പെൻഷൻ പ്രായം അറുപത്, ചിലതിൽ 58. ചില സ്ഥാപനങ്ങളിൽ തന്നെ, വർക്കേഴ്‌സിന് 60, സ്റ്റാഫിന് 58. ഇതെല്ലാം അവസാനിപ്പിച്ച് എല്ലായിടത്തും വിരമിക്കൽ പ്രായം 60 ആയി ഏകീകരിച്ചാണ് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നത്. ഉത്തരവിറക്കിയ ഒക്ടോബർ 29 മുതൽ തീരുമാനം ബാധകമായിരുന്നു.

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് വിവാദമായതോടെ വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ പൂർണമായും മനസിലാക്കാതെയാണ് വിമർശനങ്ങളെന്നായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചത്. പെൻഷൻ പ്രായം ഉയർത്തൽ സർക്കാർ മേഖലയിലേക്ക് വ്യാപിപ്പിക്കില്ല. പെൻഷൻ പ്രായം ഏകീകരിക്കുകയല്ല ചെയ്തതെന്നും മന്ത്രി പറഞ്ഞിരുന്നു. പൊതുമേഖല സ്ഥാപനങ്ങൾക്ക് പൊതു മാനദണ്ഡം രൂപീകരിക്കാൻ 2017ൽ റിയാബ് ചെയർമാൻ തലവനായി ഒരു വിദഗ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.


Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News