എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണം: നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തി സർക്കാർ

ഭിന്നശേഷി നിയമന വിഷയത്തിൽ ക്രൈസ്തവ സഭകളുടെ പ്രതിഷേധങ്ങൾക്കിടയാണ് സർക്കാർ നീക്കം

Update: 2026-02-05 07:43 GMT

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തി സർക്കാർ. എൻഎസ്എസിന് അനുകൂലമായ സുപ്രീംകോടതി വിധി മറ്റ് മാനേജ്മെന്റ്കൾക്കും ബാധകമാക്കാൻ പുനഃപരിശോധന ഹരജി നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഭിന്നശേഷി നിയമന വിഷയത്തിൽ ക്രൈസ്തവ സഭകളുടെ പ്രതിഷേധങ്ങൾക്കിടയാണ് സർക്കാർ നീക്കം.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സർക്കാർ കർശനമാക്കിയത്. സുപ്രിംകോടതിയെ സമീപിച്ചാണ് എൻഎസ്എസ് അനുകൂല വിധി സമ്പാദിച്ചത്. ഈ വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്നായിരുന്നു ക്രൈസ്തവ സഭകളുടെ ഉൾപ്പെടെ ആവശ്യം. എന്നാൽ ആ ഘട്ടത്തിൽ വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറായിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് പുനഃപരിശോധനയ്ക്കായി നിയമോപദേശം തേടി സുപ്രിംകോടതിയെ സർക്കാർ സമീപിച്ചത്. ഇക്കാര്യമാണ് ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവനയായി നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ചത്.

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനം നടത്താതെ ജനറൽ വിഭാഗത്തിലും അധ്യാപകരെ നിയമിക്കരുതെന്നായിരുന്നു ഉത്തരവ്. ഇത് ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക്‌ തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവസഭകൾ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തിയുള്ള സർക്കാർ നീക്കം.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News