'ചെറിയ തിരുത്തുണ്ട്, മിസ്റ്റർ ഖാൻ... ഇത് ദക്ഷിണേന്ത്യയാണ്'; തിരുച്ചി ശിവ എം.പി

രാജ്ഭവന്‍ മാര്‍ച്ചിന് എം.കെ സ്റ്റാലിൻ അഭിവാദ്യം അർപ്പിച്ചിട്ടുണ്ടെന്നും ഡി.എം.കെ നേതാവ്

Update: 2022-11-15 08:25 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണറെന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ആവശ്യമെന്നും ഡി.എം.കെ നേതാവ് തിരുച്ചി ശിവ എം.പി. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇവിടുത്തെ പ്ലക്കാർഡുകളിൽ മിസ്റ്റർ ഖാൻ നിങ്ങൾക്ക് തെറ്റ് പറ്റി, ഇത് കേരളമാണെന്നാണുള്ളത്. എന്നാൽ ഞാൻ അതിൽ ഒരു മാറ്റം വരുത്തുകയാണ്. മിസ്റ്റർ ഖാൻ ഇത് ദക്ഷിണ ഇന്ത്യ ആണ്'. എന്നാണ് അതിൽ വേണ്ടതെന്നും തിരുച്ചി ശിവ പറഞ്ഞു.

'സമരത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അഭിവാദ്യം അർപ്പിച്ചിട്ടുണ്ട്. പ്രത്യേകം അറിയിക്കണം എന്ന് പറഞ്ഞേൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

'കേരളത്തിലെത് പോലെയാണ് തമിഴ് നാട്ടിലും ഗവർണർ ഇടപെടുന്നത്. രാജ്യത്ത് ഒരു ഭാഷ, ഒരു മതം എന്നിവ കൊണ്ടുവരാനാണ് കേന്ദ്ര നീക്കം. ചാൻസലർ പദവി ഉപയോഗിച്ചു കൊണ്ട് ഇത്തരക്കാരെ നിയമിക്കാനാണ് ശ്രമം.തമിഴ് നാട്ടിൽ 20 ബില്ലുകൾ ഒപ്പിടാതെ വച്ചിരിക്കുന്നു. നിങ്ങളെ പോലെ തന്നെയാണ് ഞങ്ങൾ. ഗവർണറെ തിരിച്ചു വിളിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടുണ്ടെന്നും തിരുച്ചി ശിവ പറഞ്ഞു.

'പ്രത്യേക അധികാരങ്ങൾ ഇല്ലാത്ത ഗവർണർ പദവിയിൽ നിയമിക്കപ്പെടുന്നതിന് പ്രത്യേക യോഗ്യത വേണ്ടെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണർ. നമുക്ക് ഗവർണറെ ആവശ്യമില്ല. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് നമുക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു.  

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News