'വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ,വിസ്മയം എന്താണെന്ന് കാണാം'; വി.ഡി സതീശന്‍

യുഡിഎഫിലേക്ക് എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള കക്ഷികള്‍ വരുമെന്നും സതീശന്‍

Update: 2026-01-13 07:52 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. യുഡിഎഫിലേക്ക് എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള കക്ഷികളും അല്ലാത്തവരും വരും.അത് ആരൊക്കെയാണ് ചോദിക്കരുത്..അത് സമയമാകുമ്പോൾ അറിയിക്കും. വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ...വിസ്മയം എന്താണെന്ന് കാണാം' -സതീശന്‍ പറഞ്ഞു.

ജോസ് കെ. മാണി ഇടതുമുന്നണി വിടുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാർട്ടി.അവരുടെ വിശ്വാസ്വതയെ ചോദ്യം ചെയ്യുന്നില്ലെന്നും സതീശന്‍ പറഞ്ഞു. 

Advertising
Advertising

കുട്ടികൾക്കുള്ള ക്വിസ് മത്സരത്തിൽ എല്ലാത്തിന്റെയും ഉത്തരം പിണറായി വിജയൻ എന്നാക്കിയതിനെതിരെയും സതീശന്‍ വിമര്‍ശിച്ചു.കേരളത്തിന് നാണക്കേടാണ്.സർക്കാർ പണമെടുത്ത് ഇത് ചെയ്താൽ .മുഖ്യമന്ത്രിക്ക് നാണമുണ്ടോ എന്നും സതീശന്‍ ചോദിച്ചു.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സ്വന്തം കാശെടുക്കണം.സര്‍ക്കാറിന്‍റെ പണമെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍  ഉദ്യോഗസ്ഥരും ഉത്തരവാദികളാകും.നിയമപരമായി ഏതറ്റം വരെയും പോകുമെന്നും ആ പണം തിരിച്ചടക്കുമെന്നും സതീശന്‍ പറഞ്ഞു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News