സേലത്തിനടുത്ത് വാഹനാപകടം: ആറ് മലയാളികളടക്കം ഏഴുമരണം

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ജെം ജോസഫ്, ഷാനോ, സിജി വിന്‍സെന്‍റ്, ടീനു ജോസഫ്, ജോര്‍ജ് ജോസഫ് , അല്‍ഫോണ്‍സ എന്നിവരാണ് മരിച്ച മലയാളികള്‍.

Update: 2018-09-01 07:58 GMT

സേലം ധര്‍മപുരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. മുപ്പത് പേര്‍ക്ക് പരുക്കേറ്റു. മരിച്ച ആറ് മലയാളികള്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ്.

പുലര്‍ച്ചെ ഒരുമണിയോടെ, സേലം - ധര്‍മപുരി ദേശീയപാതയില്‍ മാമങ്കത്താണ് അപകടം നടന്നത്. സേലത്തു നിന്ന് കൃഷ്ണഗിരിയിലേയ്ക്ക് പോകുകയായിരുന്ന ബസും ബംഗളൂരുവില്‍ നിന്ന് തിരുവല്ലയ്ക്കു വരികയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. കൃഷ്ണഗിരിയ്ക്കു വരികയായിരുന്ന ബസ്, റോഡരികില്‍ പഞ്ചറായി നിര്‍ത്തിയിട്ടിരുന്ന പിക്ക് അപ്പില്‍ ഇടിച്ച്, റോഡിന് എതിര്‍വശത്തേയ്ക്ക് മാറുകയായിരുന്നു. ഈ ബസിലാണ്, ബംഗളൂരുവില്‍ നിന്നെത്തിയ ബസ് ഇടിച്ചു കയറിയത്. ബസുകള്‍ രണ്ടും ഭാഗികമായി തകര്‍ന്നു.

Advertising
Advertising

Full View

ഏഴുപേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ജെം ജോസഫ്, ഷാനോ, സിജി വിന്‍സെന്‍റ്, ടീനു ജോസഫ്, ജോര്‍ജ് ജോസഫ് , അല്‍ഫോണ്‍സ എന്നിവരാണ് മരിച്ച മലയാളികള്‍. പരുക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ആരുടെയും നില ഗുരുതരമല്ലെന്ന് സേലം കലക്ടര്‍ ആര്‍.ബി. രോഹിണി അറിയിച്ചു. സംഭവത്തെ കുറിച്ച് സേലം സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷിയ്ക്കും.

Tags:    

Similar News