രണ്ടാം തരംഗത്തില്‍ മരിച്ചത് 300ഓളം ഡോക്ടര്‍മാര്‍, ബിഹാറില്‍ മാത്രം 80

കോവിഡ് -19 കേസുകളുടെ വർദ്ധനവ് മൂലം ഏപ്രിലിൽ കടുത്ത പ്രതിസന്ധി നേരിട്ട ഡല്‍ഹിയില്‍ 73 ഡോക്ടർമാർ മരിച്ചതായി ഡോക്ടർമാരുടെ സംഘടന അറിയിച്ചു

Update: 2021-05-20 11:17 GMT

കോവിഡ് രണ്ടാം തരംഗത്തില്‍ മുന്നൂറോളം ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ബിഹാറില്‍ മാത്രം 80 ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച മരണത്തിന് കീഴടങ്ങിയെന്നും ഐ.എം.എ പറയുന്നു.

കോവിഡ് -19 കേസുകളുടെ വർദ്ധനവ് മൂലം ഏപ്രിലിൽ കടുത്ത പ്രതിസന്ധി നേരിട്ട ഡല്‍ഹിയില്‍ 73 ഡോക്ടർമാർ മരിച്ചതായി ഡോക്ടർമാരുടെ സംഘടന അറിയിച്ചു. തലസ്ഥാനത്ത് അടുത്തിടെ കേസുകൾ കുറഞ്ഞുവെങ്കിലും തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിലും കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രണ്ടാം തരംഗത്തിനിടെ ഉത്തർപ്രദേശിൽ കുറഞ്ഞത് 41 ഡോക്ടർമാർ മരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

കോവിഡ് -19 മൂലം പ്രതിദിനം ശരാശരി 20 ഡോക്ടർമാർ മരിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും വിന്യസിച്ചിരിക്കുന്ന ഡോക്ടർമാരാണ് മരണത്തിനിരയാകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ കോവിഡ് -19 തരംഗത്തിൽ 269 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി മെയ് 18 ന് ഐ.എം.എ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ മരണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2020 ലെ ആദ്യ തരംഗത്തിൽ ഇന്ത്യക്ക് 748 ഡോക്ടർമാരെ നഷ്ടമായി. എന്നാല്‍ ഐ‌എം‌എയുടെ കണക്കുകള്‍ പ്രകാരം ആയിരത്തോളം ഡോക്ടര്‍മാര്‍ ആദ്യതരംഗത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും കൂടുതലുമായിരിക്കുമെന്നാണ് ഐ.എം.എ പറയുന്നത്. ഇന്ത്യയില്‍ ആകെ 12 ലക്ഷത്തിലധികം ഡോക്ടര്‍മാരുണ്ട്. ഇന്ത്യയിലെ മൊത്തം ആരോഗ്യ പ്രവർത്തകരിൽ 66 ശതമാനം പേർക്ക് മാത്രമാണ് വാക്സിനേഷൻ നൽകിയിട്ടുള്ളത്

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News