അറഫാപ്രഭാഷണം ഇത്തവണ അഞ്ച് ഭാഷകളില്‍ ഹാജിമാര്‍ക്ക് കേള്‍ക്കാം
ഇതിനായി അറഫയിലെ മസ്ജിദു നമിറക്ക് അടുത്ത് അത്യാധുനിക സംവിധാനങ്ങളോടെ റേഡിയോ നിലയം സജീകരിചിരിക്കുന്നു
ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാപ്രഭാഷണം ഇത്തവണ 5 ഭാഷകളില്‍ ഹാജിമാര്‍ക്ക് കേള്‍ക്കാം., ഇതിനായി അറഫയിലെ മസ്ജിദു നമിറക്ക് അടുത്ത് അത്യാധുനിക സംവിധാനങ്ങളോടെ റേഡിയോ നിലയം സജീകരിചിരിക്കുന്നു. ലോകത്തിന്‍റെ ഏതുകോണിൽനിന്നും പ്രഭാഷണം ശ്രവിക്കാം. ഹജ്ജിന്റെ സുപ്രധാന ചടങ്ങാണ് അറഫാ സംഗമം,. 160. രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിശ്വാസികള്‍ അറഫയിൽ ഒരുമിച്ചു കൂടും, ഇവിടെ പ്രവാചകന്‍ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് സൗദി യിലെ ഗ്രാന്‍ മുഫ്തിക്ക് പകരം മുതിർന്ന പണ്ഡിത സഭാംഗവും റോയൽ കോർട്ട് ഉപദേഷ്ടാവും ആയ ശൈഖ് അബ്ദുല്ല ബിൻ സുലൈമാൻ അൽ മനീഅ നേതൃത്വം നൽകും.
അറഫ മൈതാനിയില്‍ ഉള്ള മസ്ജിദുല്‍ നമിറയില്‍ വെച്ചാണ് പ്രഭാഷണം നടക്കാറ്. അറബ് ഭാഷയില്‍ നടത്തുന്ന ഈ പ്രഭാഷണമാണ് ഇത്തവണ അഞ്ച് ഭാഷകളില്‍ തത്സമയം വിവര്‍ത്തനം ചെയ്യുക. ഇഗ്ലിഷ്, ഫ്രഞ്ച്, ഉര്‍ദു, മലായു, പേര്‍ഷ്യന്‍, തുര്‍കിഷ് ഭാഷകളില്‍ ലഭ്യമാവും. ഇതിനായി മസ്ജിദു മസ്ജിദു നമിറക്ക്യോട് ച്ചേര്‍ന്നു അത്യദുനിക സംവിതാനങ്ങളോടെ റേഡിയോ നിലയം സജീകരിച്ചിട്ടുണ്ട്. മുപ്പതോളം പേരാണ് ഇതിനായുള്ളത്. റേഡിയോയില്‍ 88.3 FM വഴിയും അറഫാത്ത് സെര്‍മെന്‍ എന്ന ആപ് വഴിയും ഹാജിമാര്‍ക്ക് അറഫാ പ്രഭാഷണം കേള്‍ക്കാം