'കളിക്കാനാണ്, ഫോട്ടോ എടുക്കാൻ വന്നതല്ല': ചൂടായി കോഹ്‌ലി

ഇവിടെ കളിക്കാനാണ് വന്നതെന്നും ഫോട്ടോ എടുക്കാനല്ലെന്നുമായിരുന്നു കോഹ്‌ലിയുടെ മറുപടി. ദേഷ്യത്തോട് കോഹ്‌ലി മറുപടി പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Update: 2022-06-26 02:58 GMT

ലണ്ടന്‍: ഇന്ത്യയും ലെസ്റ്റർഷെയറും തമ്മിലെ പരിശീലന മത്സരത്തിനിടെ ശല്യം ചെയ്ത ആരാധകനോട് കയര്‍ത്ത് വിരാട് കോഹ്‌ലി. ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ താരം കമലേഷ് നഗര്‍കോട്ടിയോട് സെല്‍ഫി ആവശ്യപ്പെട്ട ആരാധകനോടാണ് കോഹ്‌ലി കയര്‍ത്തത്.

ഇവിടെ കളിക്കാനാണ് വന്നതെന്നും ഫോട്ടോ എടുക്കാനല്ലെന്നുമായിരുന്നു കോഹ്‌ലിയുടെ മറുപടി. ദേഷ്യത്തോട് കോഹ്‌ലി മറുപടി പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

"ഞാൻ തുടർച്ചയായി ഒരു ഫോട്ടോ ആവശ്യപ്പെടുന്നു, ഓഫീസിൽ നിന്ന് അവധിയെടുത്താണ് ഞാൻ ഇവിടെ വന്നത്. അതിനാൽ, എന്നോടൊപ്പം ഒരു ഫോട്ടോയെങ്കിലും എടുക്കൂവെന്നായിരുന്നു ആരാധകന്റെ കമന്റ്. അവൻ മത്സരം കളിക്കാനാണോ അതോ ഫോട്ടോ എടുക്കാനാണോ വന്നതെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. പവലിയനില്‍ നിന്ന് എണീറ്റായിരുന്നു കോഹ്‌ലി പരുക്കന്‍ ഭാഷയില്‍ പ്രതികരിച്ചത്. 

Advertising
Advertising

നാഗർകോട്ടി ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല, ഒരു നെറ്റ് ബൗളറായാണ് അദ്ദേഹം ടീമിനൊപ്പമുള്ളത്. പകരക്കാരനായാണ് അദ്ദേഹം ഫീല്‍ഡ് ചെയ്യാനെത്തിയത് തന്നെ. അതേസമയം സന്നാഹ പോരാട്ടത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ കോഹ്‌ലി 33 റൺസ് നേടിയിരുന്നു, എന്നിരുന്നാലും, എൽബിഡബ്ല്യു ഔട്ട് നൽകിയ അമ്പയറുടെ തീരുമാനത്തിൽ അദ്ദേഹം അത്ര തൃപ്തനായിരുന്നില്ല. രണ്ടാം ഇന്നിങ്സിലും കോഹ്‌ലി തന്റെ ഫോം തുടര്‍ന്നു. 67 റണ്‍സായിരുന്നു കോഹ് ലി രണ്ടാം ഇന്നിങ്സില്‍ നേടിയത്.

Summary-Virat Kohli Hits Back at Fan For Constantly Disturbing Kamlesh Nagarkoti During Warm-up Match

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News