എണ്ണ വില വർധന; ഒപെക് മന്ത്രിതല യോഗം ബുധനാഴ്ച

ഉൽപാദന നയം തിരുത്തേണ്ട സാഹചര്യമില്ലെന്ന് ഒപെക് വൃത്തങ്ങൾ അറിയിച്ചു

Update: 2023-10-01 19:31 GMT
Editor : anjala | By : Web Desk

ആഗോളവിപണിയിൽ എണ്ണവിലയിൽ രൂപപ്പെട്ട കുതിപ്പിനിടയിൽ പ്രധാന ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് യോഗം ബുധനാഴ്ച. ഉൽപാദനം വെട്ടിക്കുറച്ച നടപടിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടായിരിക്കും യോഗം സ്വീകരിക്കുക. അതേ സമയം എണ്ണവില ബാരലിന് നൂറ് കടക്കാനുള്ള സാധ്യത തടയാൻ ഒപെകിന്റെ ഉൽപാദനനയം തിരുത്തണമെന്നാണ് ഇറക്കുമതി രാജ്യങ്ങളുടെ ആവശ്യം. ബുധനാഴ്ച ചേരുന്ന ഒപെക് മന്ത്രിതല യോഗം എണ്ണവിപണിയിലെ പുതിയ പ്രവണത ചർച്ച ചെയ്യും. ആവശ്യമെങ്കിൽ സമ്പൂർണ യോഗം വിളിച്ചു ചേർക്കാനും ഒപെക് ആലോചിക്കുന്നുണ്ട്.

പ്രതിദിന എണ്ണ ഉൽപാദനത്തിൽ 13 ലക്ഷം ബാരൽ കുറവ് വരുത്താനാണ് ഒപെക് നേതൃത്വം നേരത്തെ കൈക്കൊണ്ട തീരുമാനം. ഈ വർഷാവസാനം വരെ ഇതേ നയം തുടരണമെന്നാണ് സൗദി അറേബ്യ ഉൾപ്പെടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളുടെ നിലപാട്. റഷ്യയും ഒപെകിന്റെ ഉൽപാദന നയത്തെ അനുകൂലിക്കുകയാണ്.ബുധനാഴ്ച ചേരുന്നത് പതിവുയോഗം മാത്രമാണെന്നും ഉൽപാദന നയം തിരുത്തേണ്ട സാഹചര്യമില്ലെന്ന് ഒപെക് വൃത്തങ്ങൾ അറിയിച്ചു.

Advertising
Advertising
Full View


അതിനിടെ, ഇന്ധന കയറ്റുമതിയിൽ അടുത്ത മാസം മുതൽ റഷ്യ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകളുണ്ട്. അങ്ങനെ വന്നാൽ അസംസ്കൃത എണ്ണവില ഇനിയും ഉയർന്നേക്കും. ബാരലിന് 98 ഡോളറിലേക്കാണ് കഴിഞ്ഞ ദിവസം എണ്ണവില  ഉയർന്നത്. 2022 ആഗസ്റ്റിനിപ്പുറം വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.  യുക്രയിൻ യുദ്ധവും ആഗോള തലത്തിൽ രൂപപ്പെട്ട പണപ്പെരുപ്പവും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്ന സാഹചര്യമാണുള്ളത്. എണ്ണവില ഇനിയും കൂടുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് അമേരിക്ക, ഇന്ത്യ ഉൾപ്പെടെ എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ മുന്നറിയിപ്പ്. 

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News