സിറിയയില്‍ വിമതര്‍ക്കെതിരെ ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ മരിച്ചു

ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റസ് ആക്രമണം സ്ഥിരീകരിച്ചു.

Update: 2021-08-08 09:31 GMT

സിറിയയില്‍ വിമതര്‍ക്കെതിരെ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ മരിച്ചു. സിറിയയില്‍ അവശേഷിക്കുന്ന ഏക വിമത കേന്ദ്രമായ പടിഞ്ഞാറന്‍ ഹാമ പ്രവിശ്യയിലെ ഖസ്തൗണ്‍ ഗ്രാമത്തിലെ ജനവാസമേഖലയിലാണ് സൈന്യം ശനിയാഴ്ച ആക്രമണം നടത്തിയത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റസ് ആക്രമണം സ്ഥിരീകരിച്ചു. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ സൈനിക നീക്കത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്.

30 ലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമാണ് ഇദ്‌ലിബ് മേഖല. ഇവരില്‍ മൂന്നില്‍ രണ്ട് ശതമാനവും ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News