ഇറാനെതിരായ യുഎസ് ആക്രമണങ്ങൾ ഇസ്രായേൽ സ്വാധീനത്തിൽ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

ഇസ്രായേൽ ഒറ്റക്ക് ഇറാനെ ആക്രമിച്ചാൽ ഉടനടിയുള്ള പ്രത്യാക്രമണം അമേരിക്കക്ക് നേരെയായിരിക്കുമെന്നും അത് തടയാനാണ് അമേരിക്ക ഇസ്രായേലുമായി ചേർന്ന് ആദ്യം ആക്രമിച്ചതെന്നും റൂബിയോ പറഞ്ഞു

Update: 2026-03-03 04:49 GMT

വാഷിംഗ്‌ടൺ: ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുകത ആക്രമണങ്ങൾ ഇസ്രായേൽ പദ്ധതികളുടെ സ്വാധീനത്തിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്നും മേഖലയിലെ യുഎസ് കേന്ദ്രങ്ങളെ ഇറാൻ തിരിച്ചാക്രമിക്കുമെന്നും നേരത്തെ അറിയാമായിരുന്നതിനാലാണ് യുഎസ് സൈന്യം മുൻകൂട്ടി ആക്രമണം നടത്തിയെന്നും റുബിയോ പറഞ്ഞു. ആക്രമണത്തിന്റെ അവസാനത്തിൽ ഇറാനിയൻ ജനത അവരുടെ ഭരണകൂടത്തെ അട്ടിമറിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. 

'ഒരു ഇസ്രായേലി നടപടി ഉണ്ടാകുമെന്നും അത് അമേരിക്കൻ സേനയ്‌ക്കെതിരായ ആക്രമണത്തിന് കാരണമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവർ ആ ആക്രമണങ്ങൾ നടത്തുന്നതിന് മുമ്പ് ഞങ്ങൾ അവരെ ആക്രമിച്ചില്ലെങ്കിൽ, കൂടുതൽ നാശനഷ്ടങ്ങൾ നേരിടേണ്ടിവരും.' കോൺഗ്രസ് നേതാക്കളുമായുള്ള ഒരു ബ്രീഫിംഗിനുശേഷം റൂബിയോ പറഞ്ഞു. 

ഇസ്രായേൽ ഒറ്റക്ക് ഇറാനെ ആക്രമിച്ചാൽ ഉടനടിയുള്ള പ്രത്യാക്രമണം അമേരിക്കക്ക് നേരെയായിരിക്കുമെന്നും അത് തടയാനാണ് അമേരിക്ക ഇസ്രായേലുമായി ചേർന്ന് ആദ്യം ആക്രമിച്ചതെന്നും റൂബിയോ പറഞ്ഞു. മാത്രമല്ല, ഇറാനെതിരായ ആക്രമണങ്ങൾ തന്റെ 'സുഹൃത്ത്' ആയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്ന് നെതന്യാഹു ഞായറാഴ്ച പറഞ്ഞിരുന്നു. അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേൽ, 2023 മുതൽ വാഷിംഗ്ടണിൽ നിന്ന് കുറഞ്ഞത് 21 ബില്യൺ ഡോളറിന്റെ സൈനിക സഹായം സ്വീകരിച്ചിട്ടുണ്ട്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Similar News