യുവതി പ്രസവിച്ചത് അഞ്ച് കിലോയിലധികം ഭാരമുള്ള കുഞ്ഞിനെ; സോഷ്യൽ മീഡിയയിൽ താരമായി ഷെൽബിയും മകനും

അമേരിക്കയിലെ ടെന്നസിയിലുള്ള ഷെൽബി മാർട്ടിൻ പ്രസവിക്കുമ്പോൾ കുഞ്ഞിന് 5.8 കിലോഗ്രാം ഭാരമുണ്ടായിരുന്നു

Update: 2025-10-14 10:47 GMT

ഷെൽബിയും കുഞ്ഞും | Photo: Shelby Martin

ടെന്നസി: അമേരിക്കയിലെ ടെന്നസിയിലുള്ള ഷെൽബി മാർട്ടിൻ എന്ന യുവതിയും കാസിയൻ എന്ന കുഞ്ഞുമാണ് ഇപ്പോൾ വാർത്തയിൽ ഇടം പിടിക്കുന്നത്. ഷെൽബി മാർട്ടിൻ കാസിയാനെ പ്രസവിക്കുമ്പോൾ 5.8 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 5.8 കിലോഗ്രാം എന്നത് ശരാശരി നവജാത ശിശുവിന്റെ ഇരട്ടിയാണ്. ട്രൈസ്റ്റാർ സെന്റിനിയൽ വനിതാ ആശുപത്രിയിലെ ഈ പ്രസവ കഥ ലോക റെക്കോർഡുകൾ തകർത്ത് ഓൺലൈനിൽ വൈറലാവുകയാണ്.

പ്രസവിച്ച സമയത്തുള്ള കാസിയാൻ | Photo: Shelby Martin

പ്രസവത്തോടെ കാസിയന്റെ വലിപ്പം ഡോക്ടർമാരെയും നഴ്‌സുമാരെയും അത്ഭുതപ്പെടുത്തി. മൂന്ന് വർഷത്തിനിടയിൽ ജനിച്ച ഏറ്റവും ഭാരമേറിയ കുഞ്ഞ് എന്ന ആശുപത്രിയുടെ റെക്കോർഡാണ് 'കുഞ്ഞ്' കാസിയാൻ തകർത്തത്. അമ്മയും കുഞ്ഞും ഇപ്പോൾ ആരോഗ്യത്തോടെയിരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. ഷെൽബി തന്റെ പ്രസവ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ലോകമെമ്പാടുമുള്ള ആളുകൾ ഷെൽബിയുടെയും കാസിയന്റെയും സംഭവമറിയുന്നത്.

Advertising
Advertising

എന്തുകൊണ്ടാണ് വലിയ കുഞ്ഞുങ്ങൾ ജനിക്കുന്നത്?

ജനനസമയത്ത് 9 പൗണ്ടിൽ കൂടുതൽ (4.5 കിലോഗ്രാം) ഭാരമുള്ള കുഞ്ഞുങ്ങളെ വൈദ്യശാസ്ത്രപരമായി മാക്രോസോമിക് അല്ലെങ്കിൽ 'ജംബോ' കുഞ്ഞുങ്ങൾ എന്നാണ് വിളിക്കുന്നത്. ഒരു കുഞ്ഞ് ശരാശരിയേക്കാൾ വലുതായിരിക്കാൻ നിരവധി കാരണങ്ങളുണ്ട്. ജനിതകശാസ്ത്രം, മാതാവിന്റെ ആരോഗ്യം, ഗർഭകാല ദൈർഘ്യം എന്നിവയെല്ലാം ഇതിൽ പ്രധാന പങ്കു വഹിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. മാതാപിതാക്കളിൽ ആരെങ്കിലും ഈ രൂപത്തിലാണ് ജനിച്ചതെങ്കിലും അവരുടെ കുട്ടിയും അങ്ങനെയായിരിക്കാനുള്ള സാധ്യതയുണ്ട്. അതേപോലെ, ഗർഭകാല പ്രമേഹം, നീണ്ടുനിൽക്കുന്ന ഗർഭധാരണം, അല്ലെങ്കിൽ അമ്മയുടെ അമിത ഭാരം എന്നിവ പോലുള്ള അവസ്ഥകളും ജനനസമയത്തെ കുട്ടിയുടെ ഭാരം വർധിപ്പിക്കും.

മിക്ക വലിയ കുഞ്ഞുങ്ങളും ആരോഗ്യത്തോടെയാണ് ജനിക്കുന്നതെങ്കിലും പ്രസവം വെല്ലുവിളി നിറഞ്ഞതാണ്. നീണ്ടുനിൽക്കുന്ന പ്രസവം, അമ്മക്ക് പ്രസവ പരിക്കുകളും സങ്കീർണതകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ അമ്മയുടെ സുരക്ഷക്കായി സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്ന രീതിയാണ് തെരഞ്ഞെടുക്കാറുള്ളത്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News