ആറാം ദിവസം നിവിന്‍ മുങ്ങി, തൃഷയുടെ അതേ ഹോട്ടല്‍ ആവശ്യപ്പെട്ടു; നിവിന്‍ പോളിക്കെതിരെ ഹേയ് ജൂഡിന്‍റെ നിര്‍മാതാവ്

ഷൂട്ടിം​ഗ് തുടങ്ങാനിരിക്കെ നിവിന്റെ എ​ഗ്രിമെന്റ് വാങ്ങിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ പോയപ്പോൾ ഒന്നരക്കോടിയാണ് എഴുതിയത്

Update: 2023-10-11 04:33 GMT

നിവിന്‍ പോളി

കൊച്ചി: നിവിന്‍ പോളിയും തൃഷയും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ഹേയ് ജൂഡ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. ഇപ്പോഴിതാ നിവിനെതിരെ കടുത്ത വിമർശനവുമായി രം​ഗത്ത് വന്നിരിക്കുകയാണ് നിർമാതാവ് അനിൽ അമ്പാലക്കര. സിനിമയുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് നിവിൻ പോളിക്കെതിരെ നിർമാതാവിന്റെ ആരോപണങ്ങൾ.

'കാളിദാസ് ജയറാമിനെയാണ് സിനിമയിലേക്ക് ആദ്യം പരി​ഗണിച്ചത്. സിനിമയുടെ കഥ കേട്ടപ്പോൾ നിവിൻ പോളിക്ക് ഇഷ്ടമായി. സാറ്റ്ലൈറ്റ് മൂല്യവും മറ്റും പരി​ഗണിച്ച് നിവിൻ പോളിയെ നായകനാക്കി. അഡ്വാൻസായി 25 ലക്ഷത്തിന്‍റെ ചെക്ക് നൽകി. പ്രതിഫലക്കാര്യം ശ്യാമപ്രസാദിനോട് ചോദിച്ചപ്പോൾ പറഞ്ഞ് ശരിയാക്കാം, പക്കാ കൊമേഴ്ഷ്യൽ സിനിമയല്ലല്ലോ എന്ന് പറഞ്ഞു.

Advertising
Advertising

എന്നാൽ ഷൂട്ടിം​ഗ് തുടങ്ങാനിരിക്കെ നിവിന്‍റെ എ​ഗ്രിമെന്‍റ് വാങ്ങിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ പോയപ്പോൾ ഒന്നരക്കോടിയാണ് എഴുതിയത്. ശ്യാമപ്രസാദിനെ വിളിച്ചപ്പോൾ പിന്നീട് സംസാരിച്ച് ക്ലിയർ ചെയ്യാം എന്ന് പറഞ്ഞു. അവസാനം ഇത് വലിയൊരു പ്രശ്നമായി. ​സിങ്ക് സൗണ്ട് ആയിരുന്നെങ്കിലും പാച്ച് ഡബ്ബിം​ഗിന് വിളിച്ചപ്പോൾ ബാക്കി തുക തരാതെ വരില്ലെന്ന് പറഞ്ഞു. പ്രതിഫലം ആദ്യം പറയാതെ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് എന്റെ പുതിയ അനുഭവമാണ്. ഷൂട്ടിം​ഗ് തുടങ്ങിയപ്പോഴും ഇതുപോലെ പ്രശ്നങ്ങളായി. ഷൂട്ട് തുടങ്ങി ആറാമത്തെ ദിവസം പുള്ളി അവിടെ നിന്നും മുങ്ങി. കോഴിക്കോട് ഉദ്ഘാടനത്തിന് പോകണമെന്ന്. തൃഷ ഷൂട്ടിന് വന്നിട്ടും ഇദ്ദേഹമില്ലാത്തത് കൊണ്ട് നടന്നില്ല. തലേദിവസമാണ് പറയുന്നത്. ​ഗോവയിലെ ലൊക്കേഷനിൽ വന്നപ്പോൾ തൃഷ ഒരു ഹോട്ടലിൽ താമസം വേണമെന്ന് പറഞ്ഞു. അപ്പോൾ എനിക്കും അത്തരത്തിൽ ഹോട്ടൽ വേണമെന്ന് പറഞ്ഞ് ഇദ്ദേഹവും മാറ്റി. പിന്നീട് അമേരിക്കയിൽ മൂന്നാല് ദിവസത്തെ പരിപാടിയുണ്ടെന്ന് പറഞ്ഞു. ഇതൊക്കെ നേരത്തെ പറയണമായിരുന്നെന്ന് ഞാൻ. പ്രതീക്ഷിച്ചതിലും അധികം ഈ സിനിമക്കായി ചെലവായി.

തമിഴിൽ നിവിൻ ചെയ്ത റിച്ചി എന്ന സിനിമ പൊളിഞ്ഞു. അത് ഈ സിനിമയെയും ബാധിച്ചു. ഫാൻസുകാരെ വിളിച്ചിട്ട് അവർ പോലും സഹകരിക്കാൻ തയ്യാറല്ലായിരുന്നു. അതിന് മുമ്പിറങ്ങിയ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന സിനിമയും വിജയിച്ചില്ല. ഹെയ് ജൂഡ് നല്ല സിനിമയായിരുന്നെങ്കിലും തിയേറ്ററിൽ ഓടിയില്ല. നാല് കോടി രൂപയുടെ നഷ്ടം ഉണ്ടായി.'- നിർമാതാവ് പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News