ഡോ.ബിജു കലഹപ്രിയന്‍; തന്‍റെ സിനിമ തെരഞ്ഞെടുക്കാത്തപ്പോൾ അക്കാദമിയെ തള്ളിപ്പറയുന്നത് ബിജുവിന്‍റെ രീതിയെന്ന് കമല്‍

ബിജുവിന്‍റെ നല്ല സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു

Update: 2023-12-13 05:35 GMT

കമല്‍-ഡോ.ബിജു

തിരുവനന്തപുരം: സംവിധായകന്‍ ഡോ. ബിജു കലഹപ്രിയനെന്നു കമൽ. തന്‍റെ സിനിമ തെരഞ്ഞെടുക്കാത്തപ്പോൾ അക്കാദമിയെ തള്ളിപ്പറയുന്നത് ബിജുവിന്‍റെ രീതിയാണ് . ഈ രീതി മുൻപേ ഉള്ളതാണ്. ബിജുവിന്‍റെ നല്ല സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.

സിനിമകൾ തെരഞ്ഞെടുക്കുന്നത് സെലക്ഷന്‍ കമ്മിറ്റിയാണ്. അതില്‍ ചലച്ചിത്ര അക്കാദമി ഇടപെടാറില്ല. അറിഞ്ഞുകൊണ്ട് അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. മുൻകാലങ്ങളിലും ഇത് ഉണ്ടായിട്ടുണ്ട്. പുതിയ തലമുറയിൽ സിനിമയെ ഗൗരവമായി കാണുന്നവരുടെ എണ്ണം വർധിച്ചു. എല്ലാ കാലത്തും ഐഎഫ്എഫ്കെ അരികുവത്കരിക്കപ്പെട്ട ജനങ്ങൾക്കൊപ്പമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

അതേസമയം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് മെമ്പർ സ്ഥാനത്തുനിന്ന് ബിജു കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. തൊഴിൽ പരമായ കാരണങ്ങൾകൊണ്ടാണ് രാജിവെക്കുന്നത് എന്നാണ് ഡോ. ബിജുവിന്‍റെ വിശദീകരണം. നേരത്തെ ബിജുവിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. അദൃശ്യജാലകങ്ങള്‍ എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണെന്ന് ആലോചിക്കേണ്ടത് എന്നാണ് രഞ്ജിത്ത് പറഞ്ഞത്.

കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർഥം ആണെന്നായിരുന്നു ബിജുവിന്‍റെ മറുപടി.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News