കുവൈത്തിൽ ഇന്ത്യൻ നഴ്സുമാരും ആരോഗ്യ ജീവനക്കാരും മോചിതരായി

Update: 2023-10-04 13:04 GMT

കുവൈത്തിൽ നിയമലംഘനത്തിന് പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ള 35 ഇന്ത്യൻ നഴ്സുമാരും ആരോഗ്യ ജീവനക്കാരും മോചിതരായി.

വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട്‌ സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ ആണ് ഇവർ അറസ്റ്റിലായത്‌.

കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളികള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മോചിതരായി.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ 21 ദിവസമായി പോലിസ് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മലയാളി നേഴ്സുമാര്‍ അടക്കമുള്ളവര്‍ പുറത്തിറങ്ങിയത്.

സെപ്റ്റംബര്‍ 13 ന് കുവൈത്ത് ആഭ്യന്തര, തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആരോഗ്യ പ്രവര്‍ത്തകരെ പിടികൂടിയത്.

Advertising
Advertising

ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ ജീവനക്കാരാണ് പിടിക്കപ്പെട്ടത്.

പിടിയിലായത് ലൈസൻസും യഥാർഥ തൊഴിൽ വിസയുമില്ലാതെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, മലയാളികള്‍ അടക്കമുള്ള നേഴ്സുമാരുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു.

കുവൈത്തിലെ ഇന്ത്യൻ എംബസിയുടേയും സര്‍ക്കാരിന്‍റെയും ഇടപെടലിനെ തുടര്‍ന്ന് കൈക്കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്ക് അവരെ കാണാനും ജയിലില്‍ മുലയൂട്ടാനും അധികൃതർ അനുമതി നല്‍കിയിരുന്നു.

തങ്ങളുടെ മോചനത്തിനായി ശ്രമിച്ച വിദേശകാര്യ സഹ മന്ത്രിക്കും, ഇന്ത്യന്‍ എംബസ്സിക്കും, കുവൈത്ത് ഭരണാധികാരികള്‍ക്കും, സാമുഹ്യ പ്രവര്‍ത്തകര്‍ക്കും നേഴ്സുമാര്‍ നന്ദി പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News