ഖത്തറിൽ കടൽ കൊട്ടാരമായ എം.എസ്.സി യൂറോപ്പ കപ്പലിന് നാളെ പേരിടും

ചരിത്രത്തിൽ ആദ്യമായാണ് പശ്ചിമേഷ്യയില്‍ ഒരു ക്രൂയിസ് കപ്പലിന്റെ പേരിടല്‍ ചടങ്ങ് നടക്കുന്നത്

Update: 2022-11-12 18:37 GMT

ഖത്തര്‍ ലോകകപ്പിന്റെ ആഢംബര താമസ സൗകര്യമായ എം.എസ്.സി യൂറോപ്പ കപ്പലിന് നാളെ ഔദ്യോഗികമായി പേരിടും. നാളത്തെ ചരിത്ര നിമിഷങ്ങള്‍ക്കായി ഒരുങ്ങുകയാണ് എം.എസ്.സി യൂറോപ്പ. ദോഹ തീരത്ത് പ്രൗഢിയോടെ നങ്കൂരമിട്ട എം.എസ്.സി വേള്‍ഡ് യൂറോപ്പയ്ക്ക് പേരിടാനുള്ള നിയോഗം ഖത്തര്‍ അമീറിന്റെ സഹോദരി ശൈഖ മയാസയ്ക്കാണ്.

ചരിത്രത്തിൽ ആദ്യമായാണ് പശ്ചിമേഷ്യയില്‍ ഒരു ക്രൂയിസ് കപ്പലിന്റെ പേരിടല്‍ ചടങ്ങ് നടക്കുന്നത്. ഈ കപ്പലിനെ കടല്‍ക്കൊട്ടാരം എന്ന് വിളിച്ചാല്‍ മതിയാകില്ല. കാരണം അത്രയും വലിയൊരു അത്ഭുത ‌ലോകമാണിത്. 22 നിലകളില്‍ ആഢംബരത്തിന്റെ ഒരു വിസ്മയ ലോകം, സ്വിമ്മിങ് പൂളുകള്‍, ഗെയിം സ്റ്റേഷനുകള്‍. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍.

Advertising
Advertising

സംഗീതവും നൃത്തവും ആസ്വദിക്കാന്‍ മൂന്ന് കണ്‍സെര്‍ട്ടുകളും അഞ്ച് തിയറ്ററുകളും സജ്ജം. ഇതിന് പുറമെ ലൈവ് പെര്‍ഫോര്‍മന്‍സുകളും

കടല്‍ക്കാഴ്ചകളിലേക്കും ദോഹ കോര്‍ണിഷിലെ കാഴ്ചകളിലേക്കും തുറക്കുന്ന ബാല്‍ക്കണികളോട് കൂടിയ 3000 ലേറെ മുറികള്‍, ഇതില്‍ തന്നെ വിവിഐപികള്‍ക്കായി എക്സിക്യൂട്ടീവ് റൂമുകളുണ്ട്. ഇങ്ങനുള്ള ഏഴ് സ്വിമ്മിങ് പൂളുകള്‍ താമസക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു.

ഭക്ഷണമൊരുക്കാന്‍ 33 റസ്റ്റോറന്റുകള്‍, ഇതിനെല്ലാമുപരി എല്‍.എന്‍.ജിയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വം കപ്പലുകളില്‍ ഒന്നാണ് എം.എസ്.സി വേള്‍ഡ് യൂറോപ്പ. നാലായിരത്തിലേറെ ജീവനക്കാര്‍ ഈ കപ്പലില്‍ ജോലി ചെയ്യുന്നുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News