സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഒമാൻ

ഈ വർഷം പ്രധാന മേഖലകളിൽ‌ 5,380 തൊഴിലവസരങ്ങൾ സൃഷ്ടിക്കും

Update: 2025-04-16 15:55 GMT

മസ്കത്ത്: ഗതാഗതം, ലോജിസ്റ്റിക്‌സ്, വിവരസാങ്കേതികവിദ്യ മേഖലകളിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഒമാൻ. ഈ വർഷം പ്രധാന മേഖലകളിൽ‌ 5,380 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

വർഷത്തിലെ ആദ്യ പാദത്തിൽ 1,450 ഒമാനികൾക്ക് ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിൽ ജോലി ലഭിച്ചിട്ടുണ്ട്. 236 പേർക്ക് ഐടി മേഖലയിൽ ജോലി ലഭിച്ചു. 2025 അവസാനത്തോടെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ ആകെ 4,950 ഉം ഐടി മേഖലയിൽ 430 ഉം തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ 21% ഒമാനൈസേഷൻ ലക്ഷ്യം ആദ്യ പാദത്തിൽ നേടിയതായാണ് റിപ്പോർട്ട്. രണ്ട് മേഖലകളിലെയും സാങ്കേതിക, സ്പെഷ്യലൈസ്ഡ്, നേതൃത്വ റോളുകളിൽ 10% ഒമാനൈസേഷനും, മൊത്തത്തിൽ 63% ഒമാനൈസേഷൻ നിരക്കും, പ്രത്യേകിച്ച് സാങ്കേതിക, നേതൃത്വ സ്ഥാനങ്ങളിൽ 41% എന്ന നിരക്കും കൈവരിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മന്ത്രാലയം നിരവധി നയങ്ങളും നിയന്ത്രണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. മന്ത്രാലയം കരാർ ചെയ്ത കൺസൾട്ടിംഗ് സ്ഥാപനങ്ങൾക്ക് നിർബന്ധിത ഒമാനൈസേഷൻ ക്വാട്ടയും അവസാന മൈൽ ഡെലിവറി മേഖലയിലെ സൂപ്പർവൈസറി റോളുകൾക്ക് 20% ഒമാനൈസേഷൻ ആവശ്യകതയും ഇതിൽ ഉൾപ്പെടുന്നു. ഐടി മേഖലയിൽ, മന്ത്രാലയം ഘടനാപരമായ തൊഴിലവസരങ്ങളെയും ഫ്രീലാൻസ് ജോലികളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നതിന് യുവാക്കളെ ഡിജിറ്റൽ വൈദഗ്ധ്യത്തോടെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മക്കീൻ ഇനിഷ്യേറ്റീവ്, ഇതേ കാലയളവിൽ 990 ഒമാനികൾക്ക് പ്രയോജനപ്പെട്ടു. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News