Writer - razinabdulazeez
razinab@321
ജിദ്ദ: ഹജ്ജുമായി ബന്ധപ്പെട്ട് നടത്തുന്ന ബലി കർമത്തിന്റെ പേരിൽ തട്ടിപ്പ്. സോഷ്യൽ മീഡിയകളിൽ പരസ്യം ചെയ്തായിരുന്നു വ്യാജ സേവന വാഗ്ദാനം. ഇന്ത്യ, ഇന്തോനേഷ്യ എന്നീ സ്വദേശികളായ നാല് പേരാണ് പിടിയിലായത്. നടപടികൾ പൂർത്തിയാക്കി ഇവരെ മദീന പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ ഹജ്ജ് സേവനങ്ങൾക്കെതിരെ കർശന നടപടികളാണ് രാജ്യം നടപ്പാക്കുന്നത്.