സന്തോഷത്തോടെ സ്‌കൂളിലേക്ക് മടങ്ങാം ആരോഗ്യത്തോടെ പഠിക്കാം; മറക്കരുത് മാസ്‌കാണ് മുഖ്യം

വാക്സിനെടുക്കാൻ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകണം

Update: 2022-05-31 09:11 GMT
Advertising

തിരുവനന്തപുരം: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ പൂർണമായി തുറക്കുന്ന സമയത്ത് എല്ലാ വിദ്യാർത്ഥികൾക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മികച്ച അധ്യയന വർഷം ആശംസിച്ചു. കോവിഡിന്റെ വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം ഇപ്പോഴും പൂർണ തോതിൽ കോവിഡിൽ നിന്നും മുക്തമല്ല. അതിനാൽ തന്നെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കരുതൽ ആവശ്യമാണ്. കുട്ടികളെ മാസ്‌ക് ധരിപ്പിച്ച് മാത്രം സ്‌കൂളിലേയ്ക്കയ്ക്കുക. രോഗലക്ഷണങ്ങളുള്ളവർ ആരും തന്നെ സ്‌കൂളിൽ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്സിനെടുക്കാൻ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകണം. മഴക്കാലമായതിനാൽ പകർച്ചവ്യാധികൾ പകരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

. മാസ്‌ക് ധരിക്കാതെ ആരും തന്നെ സ്‌കൂളിലെത്തരുത്

നനഞ്ഞതോ കേടായതോ ആയ മാസ്‌ക് ധരിക്കരുത്

. യാത്രകളിലും സ്‌കൂളിലും ആരും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

. കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പർശിക്കരുത്.

. പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരോ കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരോ ഒരു കാരണവശാലും  സ്‌കൂളിൽ പോകരുത്.

. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം

. 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാർത്ഥികളും വാക്സിനെടുക്കേണ്ടതാണ്

. മഴക്കാലമായതിനാൽ പകർച്ചവ്യാധികൾ ഉണ്ടാകാതെ ശ്രദ്ധിക്കണം

. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക

. സ്‌കൂൾ പരിസരത്ത് വെള്ളം കെട്ടിൽക്കാൻ അനുവദിക്കരുത്

. കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ മുൻകൈയെടുക്കണം

. വെള്ളിയാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കണം

. പാഴ് വസ്തുക്കളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ കൊടുത്തുവിടുക

. ടോയ്ലറ്റിൽ പോയതിന് ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.

. വീട്ടിലെത്തിയ ശേഷം കൈകൾ സോപ്പിട്ട് കഴുകണം

. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്തിടപഴകരുത്.

. കുട്ടികൾക്ക് പഠനത്തോടൊപ്പം മാനസിക പിന്തുണയും നൽകണം

. മാതാപിതാക്കൾ കൂടുതൽ സമയം കുട്ടികളോടൊപ്പം സന്തോഷത്തോടെ കഴിയണം

. എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ തൊട്ടടുത്ത ആരോഗ്യ പ്രവർത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News