ജാർഖണ്ഡിൽ റോപ്പ്‍വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ലംബ റോപ്പ്‍വേയായ ത്രികുട്ടിലാണ് അപകടം

Update: 2022-04-11 05:22 GMT
Editor : ലിസി. പി | By : Web Desk

ദിയോഘർ: ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികുട്ട് കുന്നുകളിൽ റോപ്പ്‍വേയിലെ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക്  പരിക്കേറ്റു. സംഭവത്തെ തുടർന്ന് കേബിൾ കാറിൽ നിന്ന് ചാടാൻ ശ്രമിച്ച ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.റോപ്പ്‍വേയിലെ  12 ക്യാബിനുകളിലായി 50 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദൃസാക്ഷികൾ പറയുന്നു.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ഒരു സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 'സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണ്. ചിലർ ഇപ്പോഴും റോപ്പ്വേയിലെ കേബിൾ കാറുകളിൽ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന്'  ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജൻത്രി പറഞ്ഞു. എല്ലാ വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയാണെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വെള്ളവും ലഘുഭക്ഷണവും നൽകിയിട്ടുണ്ട്. അവരെ രക്ഷിക്കാൻ എൻഡിആർഎഫിന് കഴിയുന്നില്ലെങ്കിൽ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടുമെന്നും അധികൃതര്‍ പറഞ്ഞു. അപകടവിവരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ജാർഖണ്ഡ് ചീഫ് സെക്രട്ടറി സുഖ്ദിയോ സിങ്ങിനെയും അറിയിച്ചിട്ടുണ്ടെന്നും എൻഡിആർഎഫ് ടീമുകളെ വിന്യസിക്കാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും ഗോഡ്ഡ എംപി നിഷികാന്ത് ദുബെ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ലംബമായ റോപ്പ്‍വേയാണ് ത്രികുട്ട് റോപ്പ്‍വേയെന്ന് ജാർഖണ്ഡ് ടൂറിസം വകുപ്പ് പറയുന്നു. ബാബ ബൈദ്യനാഥ് ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള റോപ്പ്‍വേയിൽ 766 മീറ്റർ നീളമുണ്ട്. കുന്നിന് 392 മീറ്റർ ഉയരമുണ്ട്. 25 ക്യാബിനുകളാണ് റോപ്പ് വേയിലുള്ളത്. ഓരോ ക്യാബിനിലും നാല് പേർക്ക് ഇരിക്കാം. സംഭവത്തിന് ശേഷം റോപ്പ് വേ മാനേജരും മറ്റ് ജീവനക്കാരും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News