രക്ഷാബന്ധൻ ആഘോഷങ്ങൾക്ക് ശേഷം മടങ്ങിയ സഹോദരിമാരെ പീഡിപ്പിച്ചു; ബി.ജെ.പി നേതാവിന്റെ മകനടക്കം 10 പേർ അറസ്റ്റിൽ

ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം

Update: 2023-09-02 13:46 GMT

റായ്പൂർ: ചത്തീസ്ഗഡിലെ റായ്പൂരിൽ രക്ഷാബന്ധൻ ആഘോഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാർ ബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവിന്റെ മകനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രക്ഷാബന്ധൻ ആഘോഷങ്ങൾ കഴിഞ്ഞു മടങ്ങവേ മൂന്നംഗ സംഘം സഹോദരിമാരെ തടയുകയായിരുന്നു. മൊബൈലും പണവും ഇവരുടെ പക്കൽനിന്ന് സംഘം കവർന്നു. മൂന്നംഗ സംഘത്തിന് പിന്നാലെ ഏഴുപേർ സ്‌കൂട്ടറിലെത്തി പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടികളുടെ ഒപ്പമുണ്ടായിരുന്ന യുവാവും ക്രൂര മർദനത്തിനിരയായി. ബി.ജെ.പി നേതാവായ ലക്ഷ്മി നാരായൺ സിങ്ങിന്റെ മകൻ പൂനം ഠാക്കൂർ ആണ് അറസ്റ്റിലായത്. നേരത്തെയും കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ ആഗസ്റ്റിലാണ് ജയിൽമോചിതനായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News