മാലെഗാവ് സ്‌ഫോടനം: പ്രത്യേക എൻഐഎ കോടതി ഇന്ന് വിധി പറയും

മുന്നൂറിൽ കൂടുതൽ സാക്ഷികളിൽ, 34 പേർ വിചാരണയ്ക്കിടെ കൂറു മാറിയിരുന്നു

Update: 2025-05-08 04:33 GMT

മുംബൈ: മാലെഗാവ് സ്ഫോടനക്കേസിൽ പ്രത്യേക എൻഐഎ കോടതി ഇന്നു വിധി പറയും. നാസിക്കിനടുത്ത് മാലെഗാവിൽ 2008 സെപ്റ്റംബർ 29ന് മസ്ജിദിനു സമീപം ബൈക്കിലുണ്ടായ സ്ഫോടനത്തിൽ ആറ് പേരാണു മരിച്ചത്.

നൂറിലേറെപ്പേർക്കു പരിക്കേറ്റു. മുന്നൂറിൽ കൂടുതൽ സാക്ഷികളിൽ, 34 പേർ വിചാരണയ്ക്കിടെ കൂറു മാറിയിരുന്നു. ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരാണ് പ്രധാന പ്രതികൾ. 2011ലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. 

മഹാരാഷ്ട്രാ പൊലീസിനു കീഴിലുള്ള ഭീകരവിരുദ്ധ സംഘമായിരുന്നു തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്നത്. 2016ൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. പ്രജ്ഞ സിങ് ഠാക്കൂറിന്റെ പേരിലുള്ളതാണ് ബൈക്ക് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News