ഷിൻഡെ പക്ഷത്ത് ഭിന്നത; 22 വിമത ശിവസേന എം.എൽ.എമാർ ബിജെപിയിലേക്ക്

ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ബി.ജെ.പിയുടെ താൽകാലിക ഏർപ്പാട് മാത്രമാണെന്നും ലേഖനം പറയുന്നു.

Update: 2022-10-24 09:07 GMT

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷം ശിവസേനയ്ക്ക് തിരിച്ചടി. 40 എം.എൽ.എമാരിൽ 22 പേർ ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട്. ഉദ്ധവ് താക്കറെ പക്ഷം മുഖപത്രമായ സാമ്നയിലെ പ്രതിവാര ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ എം.എൽ.എമാർ ഷിൻ‍‍ഡെ ക്യാംപിൽ അസ്വസ്ഥരാണെന്നും ലേഖനം വ്യക്തമാക്കുന്നു.

ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ബി.ജെ.പിയുടെ താൽകാലിക ഏർപ്പാട് മാത്രമാണെന്നും ഏത് സമയത്തും ആ മുഖ്യമന്ത്രിപദം അഴിഞ്ഞുവീഴാമെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഷിൻഡെ തങ്ങളുടെ സ്ഥാനാർഥിയെ തീരുമാനിച്ചിരുന്നു. എന്നാൽ ബി.ജെ.പിയുടെ ഇടപെടലിനെ തുടർന്ന് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ​ഗ്രാമപഞ്ചായത്ത്, സർ‍പഞ്ച് തെരഞ്ഞെടുപ്പിൽ വിജയിച്ചെന്ന ഷിൻഡെയുടെ അവകാശവാദം തെറ്റാണെന്നും 22 എം.എൽ.എമാർ അതൃപ്തരമാണെന്നും ഇവർ ഉടൻ‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നും ലേഖനം അവകാശപ്പെടുന്നു.

ഷിൻഡെ സ്വന്തത്തിനും മഹാരാഷ്ട്രയ്ക്കും നഷ്ടമുണ്ടാക്കി. അതിൽ അദ്ദേഹത്തോട് സംസ്ഥാനം ക്ഷമിക്കില്ലെന്നും ബി.ജെ.പി ഷിൻഡെയെ തങ്ങളുടെ നേട്ടത്തിനു വേണ്ടി ഉപയോ​ഗിക്കുന്നത് തുടരുമെന്നും ലേഖനം പറയുന്നു. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണെന്നും അത് പ്രഖ്യാപിക്കുക മാത്രമാണ് ഷിൻഡെ ചെയ്യുന്നതെന്നും ലേഖനം ആരോപിക്കുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News