'വിഷകന്യക'; സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച് കർണാടക ബി.ജെ.പി എം.എൽ.എ

ബി.ജെ.പി എം.എൽ.എ ആയ ബസനഗൗഡയാണ് തെരഞ്ഞെടുപ്പ് റാലിയിൽ വിവാദ പരാമർശം നടത്തിയത്.

Update: 2023-04-28 12:24 GMT

ബംഗളൂരു:കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ വിഷകന്യകയെന്ന് അധിക്ഷേപിച്ച് കർണാടകയിലെ ബി.ജെ.പി എം.എൽ.എ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പ് എന്ന് വിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് ബി.ജെ.പി എം.എൽ.എ ആയ ബസനഗൗഡയുടെ പരാമർശം.

''ലോകം മുഴുവൻ നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു. അമേരിക്ക ഒരിക്കൽ അദ്ദേഹത്തിന് വിസ നിഷേധിച്ചു. പിന്നീട് അവർ അദ്ദേഹത്തെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചു. ഇപ്പോൾ കോൺഗ്രസ് മോദിയെ മൂർഖനോട് ഉപമിക്കുന്നു, അദ്ദേഹം വിഷം ഛർദിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. സോണിയാ ഗാന്ധി ഒരു വിഷകന്യകയാണോ? അവർ ചൈനയുടെയും പാക്കിസ്താന്റെയും ഏജന്റാണ്''-കൊപ്പാലിൽ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.

Advertising
Advertising

വ്യാഴാഴ്ചയായിരുന്നു ഖാർഗെയുടെ വിവാദ പ്രസ്താവന. മോദി ഒരു വിഷപ്പാമ്പിനെപ്പോലെ ആണെന്നും അത് പരിശോധിക്കാനായി നക്കി നോക്കിയാൽ നിങ്ങൾ മരിച്ചുപോവുമെന്നുമായിരുന്നു ഖാർഗെ പറഞ്ഞത്. തന്റെ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഖാർഗെ രംഗത്തെത്തി. താൻ വിഷപ്പാമ്പിനോട് ഉപമിച്ചത് ബി.ജെ.പിയെ ആണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ അത് നക്കി നോക്കാൻ ശ്രമിച്ചാൽ മരിച്ചുപോകും. ഒരിക്കലും മോദിയെ കുറിച്ചല്ല പറഞ്ഞത്. താൻ വ്യക്തിപരമായ പരാമർശങ്ങൾ നടത്താറില്ല. അവരുടെ പ്രത്യയശാസ്ത്രം പാമ്പിനെപ്പോലെയാണ് എന്നാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News