മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം; 11 കേസുകൾ സി.ബി.ഐക്ക് കൈമാറിയേക്കും

കേസ് കൈമാറാൻ തയ്യാറാണെന്ന് സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു

Update: 2023-08-02 03:15 GMT

കുകി സ്ത്രീകളുടെ സമരത്തില്‍ നിന്ന്

ഇംഫാല്‍: മണിപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമത്തിൽ 11 കേസുകൾ സർക്കാർ സി.ബി.ഐക്ക് കൈമാറിയേക്കും. കേസ് കൈമാറാൻ തയ്യാറാണെന്ന് സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നുവെന്ന രോപണം നിലനിൽക്കവെയാണ് സർക്കാരിന്‍റെ നീക്കം.

അതേസമയം, മണിപ്പൂരിന് സഹായ വാഗ്ദാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തി. 10 കോടി രൂപയുടെ അവശ്യസാധനങ്ങൾ അയക്കാം എന്ന് അറിയിച്ച് മണിപ്പൂർ മുഖ്യമന്ത്രിക്ക് സ്റ്റാലിൻ കത്ത് അയച്ചു. മണിപ്പൂർ അനുവദിച്ചാൽ സഹായം നൽകുമെന്ന് സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തെ അസാധാരണ സാഹചര്യത്തിൽ സഹായം നൽകാൻ തയ്യാറെന്നും കത്തിൽ വ്യക്തമാക്കുന്നു.

Advertising
Advertising

മണിപ്പൂരിൽ നഗ്നരാക്കി നടത്തപ്പെട്ട യുവതികളുടെ മൊഴി സി ബി ഐ തത്കാലം എടുക്കരുതെന്ന് സുപ്രിംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. സി.ബി.ഐയെ ഇക്കാര്യം അറിയിക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. യുവതികളുടെ ഹരജി ഇന്ന് ഉച്ചക്ക് രണ്ടിന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇരകൾ അതിനെ എതിര്‍ത്തോടെ സുപ്രിംകോ‍ടതി കേസില്‍ വിശദമായ വാദം കേള്‍ക്കുകയായിരുന്നു. ഇന്നലെ നടന്ന വാദത്തിനിടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളെ സുപ്രിംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News