ന്യൂനപക്ഷങ്ങൾക്ക് ബീഫ് കഴിക്കാനുള്ള അവകാശം നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്: യോഗി ആദിത്യനാഥ്

പശുക്കളെ കശാപ്പുകാരുടെ കൈകളിൽ ഏൽപ്പിക്കാൻ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു

Update: 2024-04-27 01:31 GMT
Editor : Jaisy Thomas | By : Web Desk

യോഗി ആദിത്യനാഥ്

Advertising

ലഖ്‍നൗ: ന്യൂനപക്ഷങ്ങൾക്ക് ബീഫ് കഴിക്കാനുള്ള അവകാശം നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ഇത് ഗോവധം അനുവദിക്കുന്നതിന് തുല്യമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭാൽ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി പരമേശ്വര്‍ ലാൽ സൈനിക്ക് പിന്തുണ തേടി മൊറാദാബാദ് ജില്ലയിലെ ബിലാരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഈ നാണംകെട്ട ആളുകൾ പശുമാംസം കഴിക്കാനുള്ള അവകാശം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു, അതേസമയം നമ്മുടെ വേദങ്ങൾ പശുവിനെ അമ്മ എന്ന് വിളിക്കുന്നു.പശുക്കളെ കശാപ്പുകാരുടെ കൈകളിൽ ഏൽപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇന്ത്യ എന്നെങ്കിലും ഇത് അംഗീകരിക്കുമോ?'' ആദിത്യനാഥിനെ ഉദ്ധരിച്ച് ഉത്തര്‍പ്രദേശ് ബി.ജെ.പി പ്രസ്താവനയില്‍ പറയുന്നു. ന്യൂനപക്ഷങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം നൽകാനാണ് അവർ ആഗ്രഹിക്കുന്നതെന്നും അതിനർത്ഥം അവർ പശുവിനെ കൊല്ലുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല പ്രസംഗങ്ങളെ ഓര്‍മിപ്പിച്ച് സ്ത്രീകളുടെ സമ്പത്ത് പിടിച്ചെടുത്ത് റോഹിങ്ക്യകൾക്കും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കുമിടയിൽ വിതരണം ചെയ്യാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്ന് ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ജനങ്ങളുടെ സ്വത്തിന്‍റെ എക്സറേയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ആർക്കെങ്കിലും തൻ്റെ വീട്ടിൽ നാല് മുറികളുണ്ടെങ്കിൽ അവയിൽ രണ്ടെണ്ണം അവർ കൊണ്ടുപോകും എന്നാണ് ഇതിനർത്ഥം.ഇത് മാത്രമല്ല, സ്ത്രീകളുടെ ആഭരണങ്ങൾ ഏറ്റെടുക്കും, രാജ്യം ഇതൊരിക്കലും അംഗീകരിക്കില്ല'' ആദിത്യനാഥ് ആരോപിച്ചു. യുപിഎ സർക്കാരിൻ്റെ കാലത്ത് 2004 മുതൽ 2014 വരെ അവർ ഇത്തരം ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിൽ എസ്‌സി, എസ്‌ടി, ഒബിസി എന്നിവർക്ക് നൽകുന്ന സംവരണത്തിൽ നിന്ന് മുസ്‌ലിംകൾക്ക് ഒരു ക്വാട്ട നൽകാൻ അവർ ശ്രമിച്ചിരുന്നു,” ആദിത്യനാഥ് പറഞ്ഞു.എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്കുള്ള ക്വാട്ടയിൽ നിന്ന് ആറ് ശതമാനം സംവരണം നൽകി ഇത് നടപ്പാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.

രാജ്യത്തെ കൂടുതൽ വിഭജിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു.രാഹുലും പ്രിയങ്കയും അയോധ്യയിലേക്ക് പോകാന്‍ പദ്ധതിയിടുന്നതായി പറയപ്പെടുന്നുണ്ട്. "അവർക്ക് സർക്കാർ ഉള്ളപ്പോൾ അവർ രാമൻ്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാറുണ്ടായിരുന്നു. എന്നാൽ പ്രതിഷ്ഠ എല്ലാവർക്കുമുണ്ട്. ഇത് അവരുടെ ഇരട്ടത്താപ്പിൻ്റെ ഉദാഹരണമാണ്," ആദിത്യനാഥ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News