തോട്ടത്തിൽ നിന്ന് പേരയ്ക്കയെടുത്തതിന് യുപിയിൽ ദലിത് യുവാവിനെ അടിച്ചുകൊന്നു

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പരാതി പ്രകാരം തോട്ട ഉടമകളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഭയ് പാണ്ഡ്യ

Update: 2022-11-06 03:43 GMT
Advertising

മുസഫർനഗർ: തോട്ടത്തിൽ നിന്ന് പേരയ്ക്കയെടുത്തതിന് ഉത്തർപ്രദേശിൽ ദലിത് യുവാവിനെ അടിച്ചുകൊന്നു. 25കാരനായ ഓംപ്രകാശാണ് കൊല്ലപ്പെട്ടത്. അലിഗഢ് ജില്ലയിലെ മനേന ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പരാതി പ്രകാരം തോട്ട ഉടമകളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഭയ് പാണ്ഡ്യ അറിയിച്ചു. ഗാംഗിരി സ്‌റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ തോട്ട ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്‌സി എസ്‌സി വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.

സംഭവത്തെ കുറിച്ച് ഓം പ്രകാശിന്റെ സഹോദരൻ സത്യപ്രകാശ് വിവരിച്ചതിങ്ങനെ:'എന്റെ സഹോദരൻ പ്രാഥമിക കാര്യങ്ങൾക്കായി കാട്ടിൽപോയി വരുന്ന വഴിയിൽ തോട്ടത്തിൽ നിന്ന് ഒരു പേരയ്ക്ക പറിച്ചു. തുടർന്ന് കയ്യിൽ പേരയ്ക്ക കണ്ട തോട്ട ഉടമകളായ ബിംസെനും ബൻവാരിയുമടക്കമുള്ള ചില നാട്ടുകാർ ലാത്തി കൊണ്ടും ഭാരമുള്ള വസ്തുക്കൾ കൊണ്ടും അവനെ അടിച്ച് ബോധം കെടുത്തി. ശരീരത്തിൽ ഒരുപാട് പരിക്കുകളുണ്ടായിരുന്നു'.

തങ്ങളെത്തുമ്പോൾ ഓംപ്രകാശ് അബോധാവസ്ഥയിൽ നിലത്തു കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

Dalit youth beaten to death in UP for taking a guava from orchard

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News