മതപരേഡുകളിൽ പങ്കെടുത്തില്ല; സൈനികനെ പിരിച്ചുവിട്ട നടപടി ശരിവെച്ച് ഡൽഹി ഹൈക്കോടതി

പൂജ, ആരതി തുടങ്ങിയ ചടങ്ങുകളിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്ന് സൈനികൻ കോടതിയിൽ വാദിച്ചു

Update: 2025-05-31 12:38 GMT

 ന്യൂഡൽഹി: ക്രിസ്ത്യൻ വിശ്വാസത്തിൽ പെട്ടയാളാണെന്ന കാരണത്താൽ റെജിമെന്റൽ വാരാന്ത്യ മതപരേഡുകളിൽ പങ്കെടുക്കാൻ വിസമ്മതിച്ച ഇന്ത്യൻ കമാൻഡിംഗ് ഓഫീസറെ പിരിച്ചുവിട്ട നടപടി ശരിവച്ചു ഡൽഹി ഹൈക്കോടതി. പിരിച്ചുവിടൽ തീരുമാനം എടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് ഒന്നിലധികം അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും നിരവധി തവണ കൗൺസിലിംഗ് നൽകിയിരുന്നുവെന്നും മേലുദ്യോഗസ്ഥർ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സൈന്യത്തിൽ നിന്ന് പെൻഷനും ഗ്രാറ്റുവിറ്റിയും ഇല്ലാതെ പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് സാമുവൽ കമലേശൻ എന്ന സൈനികനാണ് ഹർജി സമർപ്പിച്ചത്. ആഴ്ചതോറുമുള്ള മതപരേഡുകളിലും ഉത്സവങ്ങളിലും സൈനികരോടൊപ്പം മന്ദിറിലേക്കും ഗുരുദ്വാരയിലേക്കും പോയിട്ടുണ്ടെന്നും എന്നാൽ പൂജ, ആരതി തുടങ്ങിയ ചടങ്ങുകളിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്ന് സൈനികൻ കോടതിയിൽ വാദിച്ചു.

Advertising
Advertising

പ്രതികൂല സാഹചര്യങ്ങളിൽ രാജ്യത്തിന്റെ അതിർത്തികൾ കാത്തുസൂക്ഷിക്കുന്നവരുടെ സമർപ്പണത്തെ അഭിവാദ്യം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ കോടതി തങ്ങളുടെ കീഴിലുള്ള സൈനികർക്ക് അവരുടെ മതപരമായ ആചാരങ്ങൾ പാലിക്കാൻ ആവശ്യമായ സൗകര്യങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കമാൻഡിംഗ് ഓഫീസർമാർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും കൂട്ടിച്ചേർത്തു. 'നമ്മുടെ സായുധ സേനയിൽ എല്ലാ മതങ്ങളിലും, ജാതികളിലും, പ്രദേശങ്ങളിലും, വിശ്വാസങ്ങളിലും പെട്ടവർ ഉൾപ്പെടുന്നു. അവരുടെ ഏക മുദ്രാവാക്യം രാജ്യത്തെ ബാഹ്യ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ്. അതിനാൽ മതം, ജാതി, പ്രദേശം എന്നിവയുടെ പേരിൽ വിഭജിക്കപ്പെടുന്നതിനുപകരം അവരുടെ യൂണിഫോം കൊണ്ട് അവർ ഒന്നിക്കുന്നു.' കോടതി പറഞ്ഞു.

സിഖ്, ജാട്ട്, രജപുത്ര സേനാംഗങ്ങൾ അടങ്ങുന്ന 3 സ്ക്വാഡ്രണുകൾ ഉൾപ്പെടുന്ന 3-ആം കാവൽറി റെജിമെന്റിൽ ലെഫ്റ്റനന്റ് റാങ്കോടെ 2017 മാർച്ചിൽ സാമുവൽ കമലേശൻ ഇന്ത്യൻ സൈന്യത്തിൽ കമ്മീഷൻ ചെയ്യപ്പെട്ടു. സിഖ് സേനാംഗങ്ങൾ ഉൾപ്പെടുന്ന സ്ക്വാഡ്രൺ ബിയുടെ ട്രൂപ്പ് ലീഡറായാണ് അദ്ദേഹത്തെ നിയമിച്ചത്. സായുധ സേനയിലെ റെജിമെന്റുകൾക്ക് ചരിത്രപരമായും മതപരമായും ബന്ധപ്പെട്ട പേരുകൾ ഉണ്ടായിരിക്കാമെങ്കിലും റെജിമെന്റുകളിൽ നിയമിതരായ ഉദ്യോഗസ്ഥരുടെ മതേതര ധാർമ്മികതയെ ദുർബലപ്പെടുത്തുന്നില്ലെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. കമലേശൻ തന്റെ മേലുദ്യോഗസ്ഥന്റെ നിയമപരമായ കൽപ്പനയ്ക്ക് മുകളിലായി തന്റെ മതത്തെ നിലനിർത്തിയെന്നും അത് വ്യക്തമായും അച്ചടക്കരാഹിത്യമാണെന്നും ബെഞ്ച് പറഞ്ഞു.







Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News