ഭക്ഷണം വിതരണം ചെയ്യാൻ ഫ്ലാറ്റ് മാറി ബെല്ലടിച്ച് ഡെലിവറി ഏജൻ്റ്; ചോദ്യം ചെയ്ത് ഉടമ; പിന്നാലെ കൂട്ടയടി , വീഡിയോ വൈറൽ

തർക്കം അക്രമാസക്തമാവുകയും ഡെലിവറി ഏജന്റ് സഹായത്തിനായി സുഹൃത്തുക്കളെ വിളിക്കുകയും ചെയ്തു

Update: 2026-01-26 15:49 GMT

ലക്നൗ: ഉത്തർപ്രദേശിലെ നോയിഡയിലെ ബീറ്റ-2 ഏരിയയിലെ നിംബസ് സൊസൈറ്റിയിൽ ശനിയാഴ്ച രാത്രി നടന്ന ഒരു തർക്കത്തിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

രാത്രി 10 മണിയോടെ ഒരു ഡെലിവറി ഏജന്റ് ഫ്ലാറ്റ് മാറി ഡോർബെൽ അടിച്ചതാണ് സംഭവത്തിൻ്റെ തുടക്കം. വീടുമാറിയുള്ള ബെല്ലടിച്ചത് താമസക്കാരനെ പ്രകോപിപ്പിച്ചു. തുടർന്ന് അയാൾ സുരക്ഷാ ഗാർഡുകളോട് ഡെലിവറി ഏജന്റിനെ തല്ലി പുറത്താക്കാൻ ആവശ്യപ്പെട്ടു.

ഗാർഡുകളും ഡെലിവറി ഏജന്റും തമ്മിലുള്ള തർക്കം അക്രമാസക്തമാവുകയും ഡെലിവറി ഏജന്റ് സഹായത്തിനായി സുഹൃത്തുക്കളെ വിളിക്കുകയും ചെയ്തു. ഡെലിവറി ഏജന്റിന്റെ കോളോടെ ഒരു ഡസനിലധികം സുഹൃത്തുക്കൾ ബൈക്കുകളിൽ എത്തുകയും അക്രമം ആരംഭിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ബൈക്കുകളിലെത്തിയ ആളുകൾ ഓടി രക്ഷപ്പെട്ടു. ചിലർ വാഹനങ്ങൾ അവിടെ ഉപേക്ഷിച്ചു പോലും പോയി.

Advertising
Advertising

ബെൽ അടിച്ച ഡെലിവറി ഏജന്റ് ഉൾപ്പെടെ നാല് പേരെയും, തർക്കത്തിൽ ഉൾപ്പെട്ട മൂന്ന് സുരക്ഷാ ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കുകളിൽ എത്തിയവരെയും കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News