ഹനുമാൻ ജയന്തി ദിനത്തിലെ സംഘർഷം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

ഇന്നലെ രാത്രി മുതൽ പ്രദേശം പൊലീസ് വലയത്തിലാണ്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉൾപ്പെടെയുള്ള സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി നമസ്‌കാരം നടക്കുന്ന സമയത്തും പള്ളികളിലേക്ക് കല്ലേറുണ്ടായിരുന്നു.

Update: 2022-04-17 09:08 GMT

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ സംഘർഷമുണ്ടായ ഡൽഹി ജഹാംഗീർപുരിയിൽ സുരക്ഷ ശക്തമാക്കി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു ജഹാംഗീർപുരിയിൽ സംഘർഷമുണ്ടായത്. ഹനുമാൻ ജയന്തി ഘോഷയാത്രക്ക്‌നേരെ കല്ലേറുണ്ടായി എന്നാരോപിച്ചായിരുന്നു അക്രമം തുടങ്ങിയത്.

ഇന്നലെ രാത്രി മുതൽ പ്രദേശം പൊലീസ് വലയത്തിലാണ്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉൾപ്പെടെയുള്ള സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി നമസ്‌കാരം നടക്കുന്ന സമയത്തും പള്ളികളിലേക്ക് കല്ലേറുണ്ടായിരുന്നു. അക്രമത്തിൽ ഇരുപതോളം ആളുകൾക്കും നിരവധി പൊലീസുകാർക്കും പരിക്കേറ്റിരുന്നു.

ഇപ്പോൾ പ്രദേശത്ത് സ്ഥിതി ശാന്തമാണ്. എങ്കിലും പ്രദേശത്തെ ഗലികളിൽ ആളുകൾ തടിച്ചുകൂടുന്നത് വീണ്ടും സംഘർഷത്തിന് കാരണമാവുമോ എന്ന ആശങ്കയുണ്ട്. ഇവരെ പിടിച്ചുവിടാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഒരു നിലക്കും സംഘർഷം വ്യാപിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. ഇതനുസരിച്ച് ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന അടക്കമുള്ളവർ സുരക്ഷ ശക്തമാക്കാൻ നേരിട്ട് രംഗത്തുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News