മാമ്പഴത്തോട്ടത്തിൽ പ്ലാസ്റ്റിക് ചാക്കിൽ തലയില്ലാത്ത യുവാവിന്‍റെ മൃതദേഹം;നാട്ടുകാരുടെ സഹായം തേടി പൊലീസ്

30 വയസ് പ്രായം തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു

Update: 2026-03-30 15:04 GMT

AI generated images

പാൽഘർ:  മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ  മാമ്പഴത്തോട്ടത്തിൽ പ്ലാസ്റ്റിക് ചാക്കിൽ നിറച്ച് തള്ളിയ നിലയിൽ പുരുഷന്റെ തലയില്ലാത്ത മൃതദേഹം  കണ്ടെത്തി. ഇന്ന് രാവിലെ 9.35 ഓടെയാണ് തോട്ടത്തിൽ നിന്ന് മൃതദേഹമുള്ള ചാക്കുകെട്ട് കണ്ടെത്തിയത്.  30 വയസ് പ്രായം തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. തലയില്ലാത്തതിനാല്‍ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

പൂക്കളുടെ പാറ്റേണുള്ള വെളുത്ത ഷർട്ടും ബ്രൗൺ ഷോർട്ട്സുമാണ് യുവാവ് ധരിച്ചിട്ടുള്ളത്. മൃതദേഹത്തിന്റെ ഇടതു കണങ്കാലിലും ഇടതു കൈത്തണ്ടയിലും കറുത്ത നൂൽ കെട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. മരിച്ചയാളുടെ വലതുകൈയിൽ 'അശോക് സിംഗ്' എന്ന പേരുള്ള ഒരു ടാറ്റൂ കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മൃതദേഹം തിരിച്ചറിയാന്‍ നാട്ടുകാരുടെ സഹായം പൊലീസ് തേടിയുണ്ട്. കുറ്റകൃത്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News