മണിപ്പൂരിൽ രണ്ട് സംഘങ്ങൾക്കിടയിൽ വെടിവെപ്പ്: 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മേയ് മൂന്നു മുതൽ തുടങ്ങിയ വംശീയ കലാപത്തിൽ മണിപ്പൂരിൽ 180 പേർ കൊല്ലപ്പെട്ടിരുന്നു

Update: 2023-12-04 16:35 GMT

പ്രതീകാത്മക ചിത്രം

Advertising

ന്യൂഡൽഹി: നിരവധി പേർ കൊല്ലപ്പെട്ട കലാപം നടന്ന മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. തെങ്ക്‌നൗപൽ ജില്ലയിൽ രണ്ട് സംഘങ്ങൾക്കിടയിൽ നടന്ന വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായാണ് അധികൃതരെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്. സയ്‌ബോളിനടുത്തുള്ള ലെയ്തു ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് തങ്ങളുണ്ടായിരുന്നതെന്നും അവിടെയെത്തുമ്പോൾ 13 മൃതദേഹമാണ് കണ്ടതെന്നും സുരക്ഷാ സൈന്യം പറഞ്ഞു. സംഭവ സ്ഥലത്ത് ആയുധങ്ങളൊന്നും കണ്ടില്ലെന്നും അധികൃതർ പറഞ്ഞു. സംഭവം പൊലീസ് അന്വേഷിക്കുമെന്നും വ്യക്തമാക്കി.

മേയ് മൂന്നു മുതൽ തുടങ്ങിയ വംശീയ കലാപത്തിൽ മണിപ്പൂരിൽ 180 പേർ കൊല്ലപ്പെട്ടിരുന്നു. 50,000 പേർ ഭവനരഹിതരാകുകയും ചെയ്തു. സംസ്ഥാനത്ത് ഇൻറർനെറ്റ് ബന്ധം പുനഃസ്ഥാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് പുതിയ സംഭവം നടന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News