ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തണം; എം.എ ബേബി

''യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും ഇസ്രായേലി നേതാക്കളെ വിചാരണ ചെയ്യണമെന്ന ആവശ്യത്തിൽ ഇന്ത്യയും പങ്കുചേരണം''

Update: 2025-05-21 01:57 GMT

ന്യൂഡല്‍ഹി: ഗസ്സയിലെ വംശഹത്യാപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ബിജെപി നേതൃത്വത്തിലുള്ള ഇന്ത്യാ സർക്കാർ ഇസ്രായേലിനു മേല്‍ സമ്മർദം ചെലുത്തണമെന്ന് സിപിഎം. യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും ഇസ്രായേലി നേതാക്കളെ വിചാരണ ചെയ്യണമെന്ന ആവശ്യത്തിൽ ഇന്ത്യയും പങ്കുചേരണമെന്നും ജനറല്‍ സെക്രട്ടറി എം.എ ബേബി  ആവശ്യപ്പെട്ടു.

അമേരിക്കയുടെ പിന്തുണയിൽ നിന്ന് ഊർജം നേടിയ ഇസ്രായേൽ ഇപ്പോൾ ഗസ്സ മുഴുവൻ കൈവശപ്പെടുത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇസ്രായേലി ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ നടപ്പിലാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സ്സയില്‍ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നു. ഇസ്രായേലി ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്നു.

2025 ഏപ്രിലിൽ മാത്രം, ഇസ്രായേലി വ്യോമ, കര ആക്രമണങ്ങളിൽ 2,037 പലസ്തീനികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 200-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7 മുതൽ, ആകെ 53,384 പലസ്തീനികൾ കൊല്ലപ്പെട്ടു, അവരിൽ 94 ശതമാനം സാധാരണക്കാരായിരുന്നു, 51 ശതമാനം കുട്ടികളും, 16 ശതമാനം സ്ത്രീകളും, 8 ശതമാനം പ്രായമായവരുമാണ്.

രണ്ട് മാസത്തിലേറെയായി എയിഡ് ട്രക്കുകളുടെ പ്രവേശനം നിഷേധിച്ച ഇസ്രായേൽ, ഗാസയിലേക്ക് നാമമാത്രമായ ഭക്ഷണം മാത്രമേ അനുവദിച്ചിട്ടുള്ളൂ. തൽഫലമായി, കടുത്ത പട്ടിണിയാണുണ്ടായിരിക്കുന്നത്. അമേരിക്കയുടെ പിന്തുണയിൽ നിന്ന് ഊർജം നേടിയ ഇസ്രായേൽ ഇപ്പോൾ ഗാസ മുഴുവൻ കൈവശപ്പെടുത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.

വംശഹത്യാപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ബിജെപി നേതൃത്വത്തിലുള്ള ഇന്ത്യാ സർക്കാർ ഇസ്രായേലിന്മേൽ സമ്മർദ്ദം ചെലുത്തണം. യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും ഇസ്രായേലി നേതാക്കളെ വിചാരണ ചെയ്യണമെന്ന ആവശ്യത്തിൽ അവർ പങ്കുചേരണം.

1967 ന് മുമ്പുള്ള അതിർത്തികൾ പാലിച്ച്, കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള പലസ്തീൻ രാഷ്ട്രത്തിനായുള്ള ന്യായമായ ആവശ്യത്തിൽ പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം സിപിഐ എം ആവർത്തിക്കുന്നു

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News