ശബരിമലയിലേത് രാജ്യാന്തര വിഗ്രഹക്കടത്തോ? സംശയമുന്നയിച്ച് ഹൈക്കോടതി

രാജ്യാന്തര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ പദ്ധതികളുമായി സാമ്യമെന്നും ഹൈക്കോടതി

Update: 2025-11-05 12:01 GMT

കൊച്ചി: ശബരിമല സ്വർണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമാണെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. രാജ്യാന്തര ശൃംഖലയുടെ ഭാഗമായുള്ള കള്ളക്കടത്തുകാരുടെ പദ്ധതിക്ക് സമാനമായ കാര്യങ്ങളാണ് ശബരിമലയിൽ നടന്നത്. രാജ്യാന്തര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ പദ്ധതികളുമായി സാമ്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ശബരിമലയിലെ സ്വർണ്ണപ്പാളി ഉൾപ്പടെയുള്ളവയുടെ പകർപ്പെടുത്തു. ഇതിന്റെ പകർപ്പ് നിർമ്മിച്ച് രാജ്യാന്തര മാർക്കറ്റിൽ എത്തിക്കാൻ ശ്രമം ഉണ്ടായോ? വൻ വിലയ്ക്ക് വിൽക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി നീക്കം നടത്തിയോ? എന്നും കോടതി ചോദിച്ചു. ശാസ്ത്രീയ പരിശോധനക്കും നിർദേശം നൽകിയിട്ടുണ്ട്. കട്ടിളപാളികളുടേയും ദ്വാരപാലക ശിൽപങ്ങളുടേയും പകർപ്പ് എടുക്കാൻ ഉണ്ണകൃഷ്ണൻ പോറ്റി പല തവണ സന്നിദാനത്ത് എത്തി. സന്നിദാനത്ത് ഇയാൾക്ക് ഒരു നിയന്ത്രണങ്ങളും ഉണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു.

Advertising
Advertising

വിജയ് മല്യ നല്‍കിയ വാതിൽപാളിയും കടത്തിയോ എന്ന് സംശയവും കോടതി ഉന്നയിച്ചു. വിജയ് മല്യ നല്‍കിയ വാതിൽപാളി കണ്ടെത്തിയത് അഷ്ടാഭിഷേകം കൗണ്ടറിന് സമീപത്തുനിന്നാണ്. 24 കാരറ്റിന്റെ 2519.76 ഗ്രാം സ്വര്‍ണ്ണം പൂശിയ വാതിൽപാളിയാണ് കണ്ടെത്തിയത്. കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട ശേഷമാണ് ഉപേക്ഷിക്കപ്പെട്ട വാതിൽപാളി മാറ്റിയത്. പിന്നീട് വാതിൽപാളി സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. അഷ്ടാഭിഷേകം കൗണ്ടറിന് സമീപത്തുനിന്ന് കണ്ടെത്തിയത് യഥാര്‍ത്ഥ വാതിൽപാളികളാണോ എന്ന സംശയവും കോടതി ഉന്നയിച്ചു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News