ശ്രീനഗറിൽ സുരക്ഷസേന വധിച്ച പ്രദേശവാസികളുടെ മൃതദേഹം വിട്ടുനൽകാത്തതിൽ പ്രതിഷേധം

കൊല്ലപ്പെട്ട അൽതാഫ് ഭട്ട്, ഡോക്ടർ ബുദസ്സിർ ഗുൽ എന്നിവരുടെ ബന്ധുക്കൾ പ്രസ് കോളനിയിൽ കുത്തിയിരിപ്പ് സമരം നടത്തി

Update: 2021-11-18 07:08 GMT

ശ്രീനഗറിൽ സുരക്ഷസേന വധിച്ച പ്രദേശവാസികളുടെ മൃതദേഹം വിട്ടുനൽകാത്തതിൽ പ്രതിഷേധം. കൊല്ലപ്പെട്ട അൽതാഫ് ഭട്ട്, ഡോക്ടർ ബുദസ്സിർ ഗുൽ എന്നിവരുടെ ബന്ധുക്കൾ പ്രസ് കോളനിയിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധം ശക്തമായതോടെ കൊലപാതകത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.

തിങ്കളാഴ്ച ഹൈദർപോറയിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് സേന ബിസിനസുകാരായ രണ്ട് പേരെയും കൊലപ്പെടുത്തിയത്. ഭീകരർക്ക് ഇരുവരും സഹായം ചെയ്തുവെന്ന് ആരോപിച്ചാണ് രണ്ട് ഭീകരർക്കൊപ്പം ഇവരെയും വധിച്ചത്. പൊലീസ് ആരോപണത്തിനെതിരെ ബന്ധുക്കളും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്​ബൂബ മുഫ്തിയും രംഗത്തു വന്നു. നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിച്ച്​ കൊലപ്പെടുത്തുകയും പിന്നീട്​ അവരെ സൗകര്യപൂർവം തീവ്രവാദികളാക്കുകയുമാണ്​ ചെയ്യുന്നതെന്നും അവർ പറഞ്ഞു.

തന്‍റെ ഭർത്താവ് ഭീകരരുടെ സഹായിയാണെന്നതിന് പൊലീസ് തെളിവ് ഹാജരാക്കണമെന്ന് മുദസ്സിറിന്‍റെ ഭാര്യ ഹുമൈറ ആവശ്യപ്പെട്ടു. അതേസമയം ക്രമസമാധാനപ്രശ്നം മുൻനിർത്തി മൃതദേഹം മറവ് ചെയ്യാൻ ശ്രീനഗറിൽ നിന്ന് 75 കിലോ മിറ്റർ അകലെ ഹധ്വാരായിലേക്ക് കൊണ്ടുപോയതായി പൊലീസ് അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News