ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു; ബെംഗളൂരുവിൽ ബലിമൃഗങ്ങൾക്കായുള്ള ചന്ത സജീവം

ബക്രീദ് ദിവസങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ മുന്നറിയിപ്പ് നൽകിയിരുന്നു.

Update: 2023-06-26 04:32 GMT

ബെംഗളൂരു: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബെംഗളൂരു നഗരത്തിലും പരിസരങ്ങളിലും ബലി മൃഗങ്ങൾക്കായുള്ള ചന്ത സജീവമായി. മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ തിരക്കാണ് ഇത്തവണ ആടു മാടുകൾക്കായുള്ള ചന്തകളിൽ അനുഭവപ്പെടുന്നത്.

പെരുന്നാൾ ദിനം അടുക്കുന്തോറും ചന്തകളിൽ തിരക്കേറുകയാണ്. വിൽപ്പനക്കുള്ള ബലി മൃഗങ്ങളെ ചമയിച്ചൊരുക്കി കൊണ്ടുവരുന്നവരെയും കാണാം. ബെംഗളൂരുവിൽ നിന്നെന്ന പോലെ അയൽ ഗ്രാമങ്ങളിൽനിന്നുള്ള കാലിക്കച്ചവടക്കാരും കർഷകരും മൃഗങ്ങളുമായി എത്തിത്തുടങ്ങിയതോടെയാണ് വിപണി സജീവമായത്.

മുൻവർഷങ്ങളിൽ ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയിരുന്ന വലിയ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് മൃഗവിപണി ഉണർന്നത്. കാലിക്കച്ചവടത്തിന്റെയോ കശാപ്പിന്റെയോ പേരിൽ ബക്രീദ് ദിവസങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കർണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ കഴിഞ്ഞ ദിവസം കൽബുർഗിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ കാലിക്കച്ചവടക്കാരും ആത്മവിശ്വാസത്തിലാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News