പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; മൂത്ത മകന്‍റെ സഹായത്തോടെ മൃതദേഹം സംസ്കരിച്ചു

അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു

Update: 2021-10-25 04:48 GMT

പൂനെയിലെ യെരവാഡയില്‍ മൂന്നു മാസം പ്രായമായ മകളെ അമ്മ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് 13 വയസുള്ള മൂത്ത മകന്‍റെ സഹായത്തോടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി യഥാർത്ഥത്തിൽ ബുൽധാനയിൽ താമസിക്കുന്നയാളാണെന്നും നുക്ഷൻ ജില്ലയിൽ താമസിക്കുന്ന കൂലിവേലക്കാരനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആരോപണവിധേയയായ സ്ത്രീ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും ഗ്രാമത്തിലെ എല്ലാവർക്കും അവളുടെ ബന്ധത്തെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും അറിയാമായിരുന്നുവെന്നും യുവതിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. മൂന്നു മാസം മുന്‍പാണ് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ നിന്ന് അൽപം അകലെയുള്ള നദിയിലേക്കെറിയാന്‍ 13 വയസുള്ള മകനോട് ആവശ്യപ്പെടുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ബാഗിനുള്ളില്‍ പൊതിഞ്ഞു കല്ലുകള്‍ക്കിടയില്‍ സംസ്കരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News