നഴ്സിനെ ഹെല്‍ത്ത് സെന്‍ററില്‍ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

ഛത്തിസ്ഗഢിലെ മഹേന്ദ്രഗഡ് ജില്ലയിലാണ് സംഭവം.

Update: 2022-10-23 07:35 GMT
Advertising

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നഴ്സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്ന് പേരെ പൊലീസ് പിടികൂടി. നാല് പേര്‍ ചേര്‍ന്നാണ് ക്രൂരകൃത്യം ചെയ്തതെന്നും ഒരാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഛത്തിസ്ഗഢിലെ മഹേന്ദ്രഗഡ് ജില്ലയിലാണ് സംഭവം.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് പ്രതികള്‍ ആരോഗ്യകേന്ദ്രത്തില്‍ എത്തിയത്. ഹെൽത്ത് സെന്‍ററിൽ നഴ്സ് തനിച്ചാണെന്ന് മനസിലാക്കി പ്രതികൾ ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കയറുകയായിരുന്നു. നഴ്സിസിനെ കെട്ടിയിട്ടാണ് കൂട്ടബലാത്സംഗം ചെയ്തത്. പ്രതികൾ ദൃശ്യങ്ങള്‍ ഫോണിൽ പകർത്തിയെന്നും പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നഴ്സ് വെളിപ്പെടുത്തി.

നഴ്സ് വീട്ടുകാരെ വിവരമറിയിച്ചതിനു ശേഷം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. നഴ്സിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് നിമേഷ് ഭരെയ്യ എന്ന പൊലീസ് ഓഫീസര്‍ പറഞ്ഞു. നാലാമനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രതികളിൽ ഒരാൾക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. 17 വയസാണ് പ്രായം.

സംഭവം പുറത്തറിഞ്ഞതോടെ ഭൂപേഷ് ബാഗേല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വിദൂര പ്രദേശങ്ങളിൽ ജോലി ചെയ്യുന്നതില്‍ നഴ്സുമാര്‍ ആശങ്ക ഉന്നയിക്കുകയും സുരക്ഷ നൽകണമെന്ന് ഛത്തിസ്ഗഢ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു-

"ഞങ്ങൾക്ക് സംരക്ഷണം വേണം. കുറ്റാരോപിതർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ ജോലി ചെയ്യില്ല"- ചീഫ് ഹെൽത്ത് ഓഫീസർ പ്രതിമ സിങ് പറഞ്ഞു.

Summary- A nurse was tied up at a health centre in Chhattisgarh, gagged and gang-raped by four persons, one of them a minor, police have said.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News