ഹിന്ദി നടിമാരെ വിളിച്ചു, ഗോത്രവര്‍ഗക്കാരിയും വിധവയുമായതിനാല്‍ രാഷ്ട്രപതിയെ ക്ഷണിച്ചില്ല: വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍

ഏകദേശം 800 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ പാർലമെന്‍റ് മന്ദിരം ഒരു സ്മാരക പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു

Update: 2023-09-21 04:45 GMT
Editor : Jaisy Thomas | By : Web Desk

ഉദയനിധി സ്റ്റാലിന്‍

Advertising

ചെന്നൈ: പഴയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിന്ന് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് പ്രവേശിച്ച ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്തതിനെതിരെ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ഗോത്രവര്‍ഗക്കാരിയും വിധവയുമായതിനാലാണ് രാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെയാണ് നമ്മൾ സനാതന ധർമ്മം എന്ന് വിളിക്കുന്നതെന്നും ഉദയനിധി പരിഹസിച്ചു.

ഏകദേശം 800 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ പാർലമെന്‍റ് മന്ദിരം ഒരു സ്മാരക പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രഥമ പൗരയായിട്ടും ദ്രൗപതി മുര്‍മുവിന് ക്ഷണം ലഭിച്ചില്ല. ഞങ്ങൾ അതിനെതിരെ ശബ്ദമുയർത്തുന്നത് തുടരും. മധുരയിൽ നടന്ന ഒരു പരിപാടിയിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.കൂടാതെ, പാർലമെന്റിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചപ്പോഴും ഹിന്ദി നടിമാരെ ക്ഷണിച്ചിരുന്നുവെന്നും വ്യക്തിപരമായ കാര്യങ്ങൾ കാരണം രാഷ്ട്രപതിയെ ഒഴിവാക്കിയെന്നും ഉദയനിധി സ്റ്റാലിൻ ചൂണ്ടിക്കാട്ടി.ഇത്തരം തീരുമാനങ്ങളിൽ 'സനാതന ധർമ്മ'ത്തിന്‍റെ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സനാതന ധർമ്മ'ത്തെക്കുറിച്ചുള്ള തന്‍റെ ആദ്യ പരാമർശത്തെ തുടർന്നുണ്ടായ വിവാദത്തെക്കുറിച്ചും ഉദയനിധി പറഞ്ഞു.''ആളുകള്‍ എന്‍റെ തലക്ക് വിലയിട്ടു. അത്തരം കാര്യങ്ങളിൽ ഞാൻ ഒരിക്കലും വിഷമിക്കില്ല. സനാതനത്തെ ഉന്മൂലനം ചെയ്യുക എന്ന തത്വത്തിലാണ് ഡിഎംകെ സ്ഥാപിതമായത്, ഞങ്ങളുടെ ലക്ഷ്യം പൂർത്തിയാകുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല.'' അദ്ദേഹം വിശദമാക്കി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News