വിദേശ യാത്രകൾ, ആഡംബര കാറുകൾ, ആഭരണങ്ങൾ; പൂനെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ പ്രഖ്യാപനങ്ങളുമായി സ്ഥാനാർഥികൾ

ദമ്പതികൾക്ക് തായ്‌ലൻഡിലേക്ക് അഞ്ച് ദിവസത്തെ ആഡംബര ടൂറാണ് മറ്റൊരു വാഗ്ദാനം. പ്രഖ്യാപനങ്ങൾക്കായുള്ള പണം കണ്ടെത്താനുള്ള മാർഗമാണ് മറ്റൊരു ചർച്ച വിഷയം

Update: 2025-12-25 10:28 GMT

ന്യൂഡൽഹി: പൂനെ മുൻസിപ്പൽ തെരഞ്ഞെടുപ്പിന് മൂന്ന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, വിജയിക്കുന്നതിനായി വിവിധ തന്ത്രങ്ങൾ പയറ്റി സ്ഥാനാർഥികൾ. വിദേശ യാത്രകൾ, കാറുകൾ, ആഭരണങ്ങൾ, വീട്ടമ്മമാർക്കുള്ള സാരികൾ വരെയുള്ള സൗജന്യ സമ്മാനങ്ങളാണ് പ്രഖ്യാപനം. ലോഹ്ഗാവ്-ധനോരി വാർഡിലെ ഒരു സ്ഥാനാർഥി ലക്കി നറുക്കെടുപ്പ് വഴി 11 വോട്ടർമാർക്ക് 1,100 ചതുരശ്ര അടി ഭൂമി വീതം നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിനായുള്ള രജിസ്ട്രേഷനും ആരംഭിച്ചു.

എ വിമൻ നഗറിലെ സ്ഥാനാർത്ഥികൾ ദമ്പതികൾക്ക് തായ്‌ലൻഡിലേക്ക് അഞ്ച് ദിവസത്തെ ആഡംബര ടൂറാണ് വാഗ്ദാനം ചെയ്തത്. മറ്റ് വാർഡുകളിൽ 'ലക്കി ഡ്രോ' വഴി എസ്‌യുവികൾ, ഇരുചക്ര വാഹനങ്ങൾ, സ്വർണാഭരണങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.

Advertising
Advertising

പലയിടത്തും സ്ത്രീകളെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് പൈത്താണി സാരികൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. തയ്യൽ മെഷീനുകളും സൈക്കിളുകളും നൽകി വരുന്നു.

കായിക പ്രേമികളായ വോട്ടർമാർക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസുമായി ക്രിക്കറ്റ് ലീഗുകൾ നടത്തുന്നുണ്ട്. സൗജന്യങ്ങൾ നൽകി വോട്ട് കൈക്കലാക്കുന്നതിനെതിരെ നിരവധിപേർ വിമർശനവുമായി രം​ഗത്തെത്തി.

ജനുവരി 15 ലെ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ശരദ് പവാറിന്റെയും അജിത് പവാറിന്റെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി വിഭാഗങ്ങൾ ആദ്യ യോഗം ചേർന്നു. 20 വർഷത്തിന് ശേഷം താക്കറെയുടെ സഹോദരങ്ങളായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിച്ചു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News