'ഇത് പുതിയ ഇന്ത്യ'; മോദിയുടെ ഡിജിറ്റൽ എകണോമിയെ പുകഴ്ത്തി നടൻ മാധവൻ

'പ്രധാനമന്ത്രി ഡിജിറ്റൽ എകണോമിയെന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ അത് വലിയ ദുരന്തമാവുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ ഇപ്പോൾ ഏറ്റവും വലിയ 'മൈക്രോ എകണോമി' ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറി'

Update: 2022-05-20 10:30 GMT

പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ എകണോമിയെ പുകഴ്ത്തി നടൻ മാധവൻ. പ്രധാനമന്ത്രി ഡിജിറ്റൽ എകണോമിയെന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ അത് വലിയ ദുരന്തമാവുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ ഇപ്പോൾ ഏറ്റവും വലിയ 'മൈക്രോ എകണോമി' ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറി. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. കാൻ ഫിലിം ഫെസ്റ്റിവെലിനിടെ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''മൈക്രോ എകണോമി, ഡിജിറ്റൽ കറൻസി തുടങ്ങിയ വാക്കുകൾ പ്രധാനമന്ത്രി ഉപയോഗിച്ച് തുടങ്ങിയപ്പോൾ സാമ്പത്തികരംഗത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതൊരു ദുരന്തമാവുമെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. കർഷകരും വിദ്യാസമ്പന്നരല്ലാത്ത ഗ്രാമീണരും സ്മാർട് ഫോണും അക്കൗണ്ടിങ്ങും എങ്ങനെ ഉപയോഗിക്കുമെന്നായിരുന്നു അവരുടെ സംശയം. അതുകൊണ്ട് തന്നെ മൈക്രൈ എകണോമി ഇന്ത്യയിൽ വൻ ദുരന്തമാവുമെന്നവർ പറഞ്ഞു.''

Advertising
Advertising

''എന്നാൽ ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ കഥ മാറി. ലോകത്ത് ഏറ്റവും കൂടുതൽ മൈക്രോ എകണോമി ഉപയോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറി. എന്തുകൊണ്ടാണ് അത് സംഭവിച്ചതെന്ന് നിങ്ങൾക്കറിയുമോ? കർഷകർക്ക് ഫോണിലൂടെ പണമയക്കാനും തങ്ങളുടെ പണം കിട്ടിയോ എന്നറിയാനും അവർ വിദ്യാസമ്പന്നരാവേണ്ട ആവശ്യമില്ല. ഇതാണ് പുതിയ ഇന്ത്യ''- മാധവൻ പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ മാധവന്റെ വാർത്താസമ്മേളനം ട്വീറ്റ് ചെയ്തിട്ടുണ്ട്.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News