'മോഹൻ ഭഗവതിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു'; ബി.ജെ.പിയുമായി ഭിന്നതയില്ലെന്ന് ആർ.എസ്.എസ്

യഥാർഥ സംഘപ്രവർത്തകർക്ക് അഹങ്കാരം പാടില്ലെന്ന ഭഗവതിന്റെ വാക്കുകൾ മോദിയേയോ ബി.ജെ.പി നേതാക്കളെയോ ഉദ്ദേശിച്ചല്ലെന്ന് ആർ.എസ്.എസ് വ്യക്തമാക്കി.

Update: 2024-06-15 12:56 GMT

ന്യൂഡൽഹി: ബി.ജെ.പിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ആർ.എസ്.എസ്. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ആർ.എസ്.എസ് നേതാവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

2014ലും 2019ലും തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ പ്രസംഗത്തിൽനിന്ന് 2024ൽ ഭഗവത് നടത്തിയ പ്രതികരണത്തിന് കാര്യമായ വ്യത്യാസമില്ല. അദ്ദേഹത്തിന്റെ വാക്കുകൾ അടർത്തിയെടുത്ത് വ്യാഖ്യാനിക്കുകയാണ് ചെയ്തത്. യഥാർഥ സംഘപ്രവർത്തകർക്ക് അഹങ്കാരം പാടില്ലെന്ന ഭഗവതിന്റെ വാക്കുകൾ മോദിയേയോ ബി.ജെ.പി നേതാക്കളെയോ ഉദ്ദേശിച്ചല്ലെന്ന് ആർ.എസ്.എസ് വ്യക്തമാക്കി.

''ഒരു യഥാർഥ കർസേവകൻ അദ്ദേഹത്തിന്റെ മാന്യത കാത്തുസൂക്ഷിക്കുന്നു. അവൻ പ്രവർത്തനത്തിൽ ഔചിത്യം കാണിക്കും. ഞാനാണ് ഇത് ചെയ്തത് എന്ന് അവർ അവകാശപ്പെടാറില്ല''-ഇതായിരുന്നു തിങ്കളാഴ്ച മോഹൻ ഭഗവത് പറഞ്ഞത്.

കഴിഞ്ഞ ദിവസം ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറും ബി.ജെ.പിയെ വിമർശിച്ചിരുന്നു. അഹങ്കാരം മൂലം ഭഗവാൻ ശ്രീരാമൻ ബി.ജെ.പിയെ 241 സീറ്റിൽ ഒതുക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിവാദമായതോടെ അദ്ദേഹം യു ടേൺ അടിച്ചു. ശ്രീരാമനായി നിലകൊണ്ടവർ അധികാരത്തിൽ എത്തിയെന്നാണ് പുതിയ പ്രസ്താവന.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News