'ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രതിപക്ഷത്തിന് പൊതുസ്ഥാനാർഥി'; പട്‌ന യോഗത്തിൽ ചർച്ചയാവുമെന്ന് ശരദ് പവാർ

പ്രധാനമന്ത്രി സ്ഥാനാർഥി ആര് എന്നതിന് പ്രസക്തിയില്ലെന്നും ബി.ജെ.പി ബദൽ അവതരിപ്പിക്കലാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ കടമയെന്നും ശരദ് പവാർ പറഞ്ഞു.

Update: 2023-06-11 07:31 GMT

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ബദൽ അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിക്കണമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ആരെയാണ് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കുന്നത് എന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 23-ന് പട്‌നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ താൻ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

''പ്രധാനമന്ത്രി സ്ഥാനാർഥിയാര് എന്നത് ഞങ്ങളുടെ മുന്നിലുള്ള പ്രശ്‌നമല്ല. 1977-ൽ പോലും ആരെയും പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിട്ടില്ല. ജനതാ പാർട്ടി വിജയിക്കുകയും മൊറാർജി ദേശായ് പ്രധാനമന്ത്രിയാവുകയും ചെയ്തു. 1977-ൽ അത് കഴിഞ്ഞെങ്കിൽ ഇപ്പോൾ എന്തുകൊണ്ട് നടന്നുകൂടാ? ഈ രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ബി.ജെ.പിക്ക് ഒരു ബദൽ അവതരിപ്പിക്കാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്''-ശരദ് പവാർ പറഞ്ഞു.

ജനങ്ങൾക്ക് മുന്നിൽ ഒരു ബദൽ അവതരിപ്പിക്കേണ്ടതുണ്ട്. ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ആ ബദൽ നമുക്ക് നൽകാനാകും. ഇതിന്റെ ഫലം ഭാവിയിൽ കാര്യങ്ങൾ തീരുമാനിക്കും. ജൂൺ 23-ന് നടക്കുന്ന സംയുക്ത യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയെ നിർത്തുന്നതും ചർച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News