ജയലളിത ഉപയോഗിച്ച ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സാക്കി തമിഴ്‌നാട് സര്‍ക്കാര്‍

2006ലാണ് സംസ്ഥാന സര്‍ക്കാര്‍ ഇരട്ട എഞ്ചിനുള്ള 'ബെല്‍ 412EP' എന്ന ഹെലികോപ്റ്റര്‍ വാങ്ങിയത്. 2019 നവംബര്‍ വരെ ഉപയോഗിച്ച ഹെലികോപ്റ്റര്‍ 2449 മണിക്കൂര്‍ മാത്രമാണ് പറന്നത്.

Update: 2021-09-30 13:10 GMT

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സാക്കി മാറ്റാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്‌നാട്ടില്‍ നിലവില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി മാത്രമാണ് എയര്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്.

2006ലാണ് സംസ്ഥാന സര്‍ക്കാര്‍ ഇരട്ട എഞ്ചിനുള്ള 'ബെല്‍ 412EP' എന്ന ഹെലികോപ്റ്റര്‍ വാങ്ങിയത്. 2019 നവംബര്‍ വരെ ഉപയോഗിച്ച ഹെലികോപ്റ്റര്‍ 2449 മണിക്കൂര്‍ മാത്രമാണ് പറന്നത്. ഇതിനു ശേഷം മീനംപാക്കം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുകയായിരുന്നു.

ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ചില പ്രധാന സര്‍ക്കാര്‍ ആശുപത്രി വളപ്പുകളില്‍ ഹെലിപാഡുകള്‍ നിര്‍മിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News