'ബ്രിക്‌സിൽ' തുടർന്നാൽ ഇന്ത്യ 10% അധിക തീരുവ നൽകേണ്ടിവരുമെന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റിയോ ഡി ജനീറോയിലെ ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ജൂലൈ 6 ന് ഇന്ത്യയുൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾ താരിഫുകളെ വിമർശിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു

Update: 2025-07-09 06:49 GMT

ന്യൂഡൽഹി: ബ്രിക്സ് കൂട്ടായ്‌മക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിക്‌സിന്റെ അഞ്ച് സ്ഥാപക അംഗങ്ങളിൽ ഒന്നായ ഇന്ത്യക്ക് 10 ശതമാനം അധിക താരിഫ് ഈടാക്കുമെന്നും ട്രംപ് പറഞ്ഞു. 'ബ്രിക്‌സിൽ ആണെങ്കിൽ അവർ (ഇന്ത്യ) 10 ശതമാനം നൽകണം. കാരണം ബ്രിക്‌സ് സ്ഥാപിച്ചത് അമേരിക്കയെ ദ്രോഹിക്കാനും, ഡോളറിനെ താഴ്ത്താനും, അത് ഒരു മാനദണ്ഡമായി മാറ്റാനുമാണ്.' ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റിയോ ഡി ജനീറോയിലെ ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ജൂലൈ 6 ന് ഇന്ത്യയുൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾ താരിഫുകളെ വിമർശിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ത്യയെക്കുറിച്ചും ബ്രിക്സ് രാജ്യങ്ങൾ പുറത്തിറക്കിയ പ്രസ്താവനയെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഡോളറിനെ വെല്ലുവിളിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾ 'വലിയ വില നൽകേണ്ടിവരും' എന്ന് ട്രംപ് പറഞ്ഞു.

ബ്രിക്‌സിന്റെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10 ശതമാനം അധിക തീരുവ ഈടാക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാറിൽ ഏർപ്പെടാൻ ശ്രമിക്കുന്ന സമയത്താണ് ഇന്ത്യയെക്കുറിച്ചും അധിക തീരുവകളെക്കുറിച്ചുമുള്ള ട്രംപിന്റെ പ്രസ്താവന.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News