സിൽക്യാര ദുരന്തത്തിലെ രക്ഷകന്റെ വീട് പൊളിച്ചത് നോട്ടീസ് പോലും നൽകാതെ; പ്രതിഷേധം ശക്തം

തണുപ്പ് കാലത്ത് വീട് തകർത്ത് ആളുകളെ തെരുവിലാക്കരുതെന്ന കോടതി ഉത്തരവ് അവഗണിച്ചാണ് ഹസന്റെ വീട് തകർത്തത്.

Update: 2024-03-01 03:46 GMT

ന്യൂഡൽഹി: സിൽക്യാര തുരങ്ക ദുരന്തത്തിൽ രക്ഷകനായ റാറ്റ് ഹോൾ മൈനർ വകീൽ ഹസന്റെ വീട് തകർത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹസനും കുടുംബവും വീടിന്റെ അവശിഷ്ടങ്ങൾക്ക് സമീപം സമരം തുടരുകയാണ്. നോട്ടീസ് പോലും നൽകാതെയാണ് വീട് പൊളിച്ചതെന്ന് വകീൽ ഹസൻ പറഞ്ഞു.

തണുപ്പ് കാലത്ത് വീട് തകർത്ത് ആളുകളെ തെരുവിലാക്കരുതെന്ന കോടതി ഉത്തരവ് അവഗണിച്ചാണ് ഹസന്റെ വീട് തകർത്തത്. അനധികൃത കെട്ടിടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി അതോറിറ്റി അധികൃതരുടെ നടപടി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതിന് വാഗ്ദാനം ചെയ്ത പാരിതോഷികം പോലും ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും വകീൽ ഹസൻ പറയുന്നു. വീട് തകർത്തതിന് നഷ്ടപരിഹാരം നൽകുമെന്ന് രേഖാമൂലം എഴുതി നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വകീൽ ഹസൻ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News