'കോൺഗ്രസ് വിട്ടത് പെട്ടെന്നുള്ള തീരുമാനപ്രകാരമല്ല, രാജ്യത്തെ സ്വതന്ത്ര ശബ്ദമാകാനാണ് ആഗ്രഹിക്കുന്നത്': കപിൽ സിബൽ

'2024 ൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനും ആഗ്രഹിക്കുന്നു'

Update: 2022-05-26 04:24 GMT
Editor : ലിസി. പി | By : Web Desk

ഡൽഹി: കോൺഗ്രസ് പാർട്ടിയോട് ദേഷ്യമില്ലെന്നും രാജ്യത്തെ സ്വതന്ത്ര ശബ്ദമാകാനാണ് ആഗ്രഹിക്കുന്നതെന്നും കപിൽ സിബൽ. കഴിഞ്ഞ ദിവസമാണ് മുൻ കേന്ദ്രമന്ത്രിയും വിമതനേതാവുമായ കപിൽ സിബൽ കോൺഗ്രസ് വിട്ടത്. 'തനിക്ക് മുന്നോട്ട് പോകാനുള്ള സമയമാണത്.  പാർലമെന്റിൽ ഇപ്പോൾ സ്വതന്ത്രമായ ശബ്ദമില്ല. എല്ലാവരും രാഷ്ട്രീയ പാർട്ടികളുടെ കെട്ടുകളിൽ കുടുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യാ ടുഡേ'ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കബിൽ സിബൽ ഇക്കാര്യം വ്യക്തമാക്കിയത്. 'നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ചും സഭയിലുടനീളം പ്രതിധ്വനിക്കുന്ന അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ആരും വേവലാതിപ്പെടുന്നില്ല. 30-31 വർഷമായി ഞാൻ ഈ പാർട്ടിയിലുണ്ടായിരുന്നു, എന്റെ കഴിവിന്റെ പരമാവധി ഞാൻ ഈ പാർട്ടിയെ സേവിച്ചു. എനിക്ക് ദേഷ്യമോ ദേഷ്യമോ പരിഭവമോ ഇല്ല. എനിക്ക് മുന്നോട്ട് പോകാനുള്ള സമയമാണിത്, അതുകൊണ്ടാണ് ഞാൻ സഭയുടെ സ്വതന്ത്ര ശബ്ദമാകാൻ തീരുമാനിച്ചത് അദ്ദേഹം പറഞ്ഞു.

Advertising
Advertising

' എല്ലാവരും അവരവരെ കുറിച്ച് ചിന്തിക്കണമെന്നും എല്ലാ കാലവും ഇതുപോലെ പോവാനാവില്ല. എല്ലാവരും പുതിയതെന്തെങ്കിലും ചെയ്യാൻ വേണ്ടി ചിന്തിക്കണം. എല്ലാ പ്രതിപക്ഷപാർട്ടികളേയും 2024-ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിക്കെതിരേ പോരാടാനായി ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അതിൽ കോൺഗ്രസും ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കപിൽ സിബൽ പറഞ്ഞു.

'കോൺഗ്രസ് വിട്ടത് പെട്ടെന്നുള്ള തീരുമാനപ്രകാരമല്ല.കോൺഗ്രസിന്റെ ചിന്തൻ ശിബിര്‍ ഉദയ്പൂരിൽ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പേ തന്നെ കോൺഗ്രസ് വിടാനുള്ള തീരുമാനമെടുത്തിരുന്നു. സമാജ്‍വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചത്. അവർ എന്നെ പിന്തുണച്ചിരിക്കാം, പക്ഷേ അത് അവരുടെ ഔദാര്യമാണ്. കോൺഗ്രസിനെ മുതിർന്ന നേതാക്കളെല്ലാം എന്റെ സുഹൃത്തുക്കളാണ്. അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News